നെടുമ്പാശേരി: അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആരംഭിച്ച റാപ്പിഡ് പി.സി.ആർ പരിശോധനാകേന്ദ്രം ഗൾഫിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസികൾക്ക് അനുഗ്രഹമായി. അതിവേഗ കൊവിഡ് പരിശോധന സാദ്ധ്യമായതോടെ, ഇന്നലെ രാവിലെ 8.15ന് പുറപ്പെട്ട എത്തിഹാദ് വിമാനത്തിൽ 146 പേരാണ് യു.എ.ഇയിലേക്ക് പറന്നത്. നാല് മണിക്കൂർ മുമ്പെടുത്ത ആർ.ടി.പി.സി.ആർ പരിശോധനാ ഫലമുണ്ടെങ്കിലേ യു.എ.ഇയിലേക്ക് യാത്രചെയ്യാനാകൂ. സിയാൽ മാനേജിംഗ് ഡയറക്ടർ എസ്.സുഹാസിന്റെ നിർദേശപ്രകാരമാണ് പരിശോധനകേന്ദ്രം തുടങ്ങിയത്. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ അംഗീകരിച്ച ലാബ് ജൂൺ 28 ന് തുറന്നു. സിയാൽ മൂന്നാം ടെർമിനലിലെ ലാബിൽ ഒരേസമയം 200 പേരുടെ പരിശോധന നടത്താം. അരമണിക്കൂറിനുള്ളിൽ ഫലം ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |