കൊച്ചി: മലബാർ മാപ്പിള ലഹള മുസ്ലീം സമുദായത്തെ നൂറു വർഷം പുറകോട്ടടിപ്പിച്ചു എന്ന സമസ്ത കേരള ജമായത്ത് ഉലമയുടെ അഭിപ്രായം സ്വാഗതാർഹമാണെന്ന് ഹിന്ദു ഐക്യവേദി. 1921ലെ ലഹള സംഭവിച്ചുപോയ ഒരബദ്ധമായിരുന്നു എന്ന് സമസ്ത അഭിപ്രായപ്പെട്ടത് വളരെ ഗൗരവമായി കാണണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബു പറഞ്ഞു.
സർക്കാരിനെതിരെ ജനാധിപത്യ രീതിയിൽ പ്രതികരിക്കേണ്ടതിന് പകരം അക്രമത്തിന്റെ മാർഗ്ഗമാണ് സ്വീകരിച്ചതെന്ന അഭിപ്രായത്തിലൂടെ സമസ്ത കുറ്റസമ്മതം നടത്തിയിരിക്കുന്നു. വാരിയംകുന്നനടക്കമുള്ള അക്രമികൾക്ക് സ്മാരകം തീർക്കാനുള്ള നീക്കം മുസ്ലീം സമുദായം ഉപേക്ഷിക്കണം. ഇരകളാക്കപ്പെട്ടവരോട് നേതൃത്വം മാപ്പ് ചോദിക്കണമെന്നും ആർ.വി.ബാബു ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |