കളമശേരി: ചിരട്ടയിൽ വ്യത്യസ്ത ശില്പങ്ങൾ മെനയുകയാണ് മഞ്ഞുമ്മൽ പയ്യപ്പിള്ളി വീട്ടിൽ പി.കെ.ബാലൻ എന്ന 65കാരൻ. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിൽ നിന്ന് ഏഴു വർഷം മുമ്പ് വിരമിച്ച ബാലൻ, ലോക്ഡൗണിലെ മടുപ്പ് മാറ്റാൻ യൂടൂബിലെ വിവിധ വീഡിയോകൾ കണ്ടപ്പോഴാണ് എന്തുകൊണ്ട് തനിക്കും ആയിക്കൂടായെന്ന് ചിന്തിച്ചത്.
ചിരട്ടകൾ ചെറുകഷണങ്ങളാക്കി ഉരച്ച് മിനുക്കി ആക്സോ ബ്ളെയ്ഡ് ,സാൻഡ് പേപ്പർ, പോളിഷ്, ക്ലിയർ, ടച്ച് വുഡ് , പശ തുടങ്ങിയവ വാങ്ങി പണിതുടങ്ങി. മുസ്ലിം പള്ളി, ക്രിസ്ത്യൻ പള്ളി, അമ്പലം,നിലവിളക്ക്, ഫ്ളവർവെയ്സ്, തൂക്കു വിളക്ക്, കപ്പുകൾ, ലോക്കറ്റുകൾ തുടങ്ങി നിരവധി കരകൗശല വസ്തുക്കൾ ഇതിനോടകം ഒരുക്കിയിട്ടുണ്ട്. കലാപരമായി യാതൊരുപരിശീലനവും അദ്ദേഹം നടത്തിയിട്ടുമില്ല. യന്ത്രസഹായമില്ലാതെയാണ് നിർമ്മാണം. ശില്പങ്ങൾ കണ്ട് ഇഷ്ടപ്പെട്ട സുഹൃത്തുക്കൾക്ക് കുറെ സമ്മാനമായിനൽകി. നിർമ്മാണ ചെലവുണ്ടെങ്കിലും ഇതുവരെ ആരിൽ നിന്നും പണം വാങ്ങിയിട്ടില്ലെന്ന് ബാലൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |