കൊച്ചി: കൊവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിന് കാർട്ടൂണുകൾ രചിക്കുന്ന ദ്വിദിന ശില്പ്ശാല വരപ്പൂട്ട് ആലുവയിൽ സമാപിച്ചു. പ്രമുഖരായ 12 കാർട്ടൂണിസ്റ്റുകളാണ് ക്യാമ്പിൽ പങ്കെടുത്തത്.
മനുഷ്യന്റെ അഹങ്കാരമെല്ലാം ഒലിച്ചപോകുന്നതാണ് കൊവിഡ് കാലത്ത് നാം കണ്ടതെന്ന് ക്യാമ്പിൽ സന്ദർശകനായെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. സാമൂഹ്യ സുരക്ഷാ മിഷൻ മുൻ എക്‌സിക്യുട്ടിവ് ഡയറക്ടർ ഡോ.മുഹമ്മദ് അഷീൽ, പ്രശസ്ത ശിശുരോഗ വിദഗ്ദ്ധൻ ഡോ. സച്ചിദാനന്ദ കമ്മത്ത്, ഡോ.മേരി അനിത, ഡോ. സഖി ജോൺ എന്നിവരും കാർട്ടൂണിസ്റ്റുകളുമായി സംവദിച്ചു. ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് നിപ്‌സിഡ് ബാംഗ്ലൂർ റീജണൽ ഡയറക്ടർ ഡോക്ടർ കെ. സി. ജോർജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |