കൊച്ചി: കുഞ്ഞുണ്ണി മാഷിന്റെ 51 കവിതകൾ 22 മിനിട്ടിനുള്ളിൽ ചൊല്ലിത്തീർത്ത് ഏഷ്യ ബുക്ക് ഒഫ് റെക്കാർഡ്സിന്റെ ഗ്രാൻഡ്മാസ്റ്റർ പദവി കരസ്ഥമാക്കി തൃപ്പൂണിത്തുറ ശ്രീഗണപതി മഠത്തിൽ തീർത്ഥ വിവേക്.
നേരത്തെ ഇന്ത്യ ബുക്ക് ഒഫ് റെക്കാർഡ്‌സിലും തീർത്ഥ ഇടം നേടിയിരുന്നു. 38 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ഏഷ്യ ബുക്ക് ഒഫ് റെക്കാർഡ്‌സിന്റെ ആറു രാജ്യങ്ങളിൽ നിന്നുള്ള എഡിറ്റേഴ്സ് പാനലാണ് ഗ്രാൻഡ്മാസ്റ്റർ പദവി നൽകിയത്.
ഹൈക്കോടതി അഭിഭാഷകനായ അഡ്വ. വിവേക് കെ.വിജയന്റെയും ഭാരത്‌മാതാ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. സൗമ്യയുടെയും മകളായ തീർത്ഥ തൃപ്പൂണിത്തുറ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഒട്ടേറെ പ്രമുഖർ തീർത്ഥയെ അനുമോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |