കൊച്ചി: സോഷ്യൽ ജസ്റ്റിസ് വിജിലൻസ് ഫോറത്തിനെതിരായ ക്രമക്കേട് ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തവയാണെന്നും ഉന്നയിച്ചവർക്ക് സംഘടനയുമായി ബന്ധമില്ലെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ആരോപണം ഉന്നയിച്ചയാൾ പാലാരിവട്ടം പൊലീസിന്റെ ജാമ്യമില്ലാ കേസിൽ രണ്ട് വർഷമായി ഒളിവിലാണ്. മികച്ച രീതിയിൽ സാമൂഹ്യസേവനം നടത്തുന്ന സംഘടനയാണ് സോഷ്യൽ ജസ്റ്റിസ് വിജിലൻസ് ഫോറം. രാജ്യമെമ്പാടും 40,000ൽ അധികം പേർക്ക് അംഗത്വമുള്ള സംഘടന അംഗത്വഫീസിലൂടെയും സംഭാവനകളിലൂടെയും ചെറുകിട ബിസിനസുകാർക്ക് ഓൺലൈൻ പ്ളാറ്റ്ഫോം ഒരുക്കിയുമാണ് സേവനപ്രവൃത്തികൾക്ക് ഫണ്ട് കണ്ടെത്തുന്നതെന്നും പ്രസിഡന്റ് അഡ്വ.പി.ടി.രാധാകൃഷ്ണൻ പറഞ്ഞു. ദേശീയ സെക്രട്ടറി എ.എൽ.എബിസൺ, സംസ്ഥാന വൈസ് പ്രസിഡന്റ് എം.നസ്രത്ത്, ജില്ലാ പ്രസിഡന്റ് കെ.ആർ.സുബാഷ്, സെക്രട്ടറി സുധീഷ്, ബിനോയ് വർഗീസ്, അഡ്വ.ബി.പ്രദീപ് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |