SignIn
Kerala Kaumudi Online
Wednesday, 17 April 2024 2.52 AM IST

വീണ്ടും കുതിച്ച് കൊവിഡ്

covid

കൊച്ചി: കൊവിഡ് രോഗബാധയിൽ ജില്ലയിൽ വീണ്ടും വർദ്ധനവ്. 2702 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. 2000 പേർ രോഗമുക്തി നേടി. 9.32 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

സമ്പർക്കം 2,651

ഉറവിടമറിയാത്തവർ 32

ആരോഗ്യപ്രവർത്തകർ 12

തൃക്കാക്കര 85

തൃപ്പൂണിത്തുറ 68

കരുമാലൂർ 67

കീഴ്‌മാട് 58

മരട് 48

കടുങ്ങല്ലൂർ 46

മഴുവന്നൂർ 46

ആലങ്ങാട് 45

ഉദയംപേരൂർ 43

18 വയസിന് മുകളിലുള്ളവർക്ക് വാക്സിനേഷൻ നൽകാൻ ജില്ലാ ഭരണകൂടം തയ്യാറെടുക്കുന്നു

തൃക്കാക്കര: ജില്ലയിൽ 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും സെപ്റ്റംബർ മാസത്തിനുളളിൽ കൊവിഡ് വാക്സിൻ നൽകാൻ ജില്ലാ ഭരണകൂടം തയ്യാറെടുക്കുന്നു. സ്വകാര്യ ആശുപത്രികൾ, കോർപറേറ്റ് സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കുന്നത്.
നിലവിൽ ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ 5.27 ലക്ഷം ഡോസ് കോവിഷിൽഡും 21000 ഡോസ് കോവാക്സിനും സ്റ്റോക്കുണ്ട്. പദ്ധതിയുടെ ഭാഗമായി സ്വകാര്യ ആശുപത്രികളിലെ വാക്സീൻ ലഭ്യത, വാക്സിനേഷൻ ക്യാമ്പിന്റെ സമയം എന്നിവ പൊതുജനങ്ങളെ അറിയിക്കും. വാക്സിൻ സ്പോൺസർ ചെയ്യാൻ സാധിക്കുന്ന കോർപറേറ്റ് സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ജില്ലാ കളക്ടർ ജാഫർ മലിക് അറിയിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും തങ്ങളുടെ പരിധിയിൽ ഇതേ മാതൃകയിൽ വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കാം. സ്പോൺസർ ചെയ്യപ്പെട്ട വാക്സിൻ ടോക്കൺ സംവിധാനത്തിൽ വിതരണം ചെയ്യും. പദ്ധതിയുടെ പ്രാരംഭ നടപടികളുടെ ഭാഗമായി ജില്ലാ കളക്ടർ വിളിച്ചുചേർത്ത യോഗത്തിൽ ഐ.എം.എ പ്രതിനിധികൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. സ്വകാര്യ ആശുപത്രി അധികൃതർ, കോർപറേറ്റ് പ്രതിനിധികൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ യോഗം ചേരുമെന്നും കളക്ടർ പറഞ്ഞു. ജില്ലയിൽ 56 സ്വകാര്യ ആശുപത്രികളിൽ കോവിഡ് വാക്സിനേഷൻ സൗകര്യം ലഭ്യമാണ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.