SignIn
Kerala Kaumudi Online
Friday, 19 April 2024 8.45 AM IST

സൈക്കിൾ വിത്ത് ബൈക്കുമായി ലിബിൻ

special

കാലടി: ലിബിൻ മാത്യു പനഞ്ചിക്കലിന്റെ മലയാറ്റൂരിലെ വീട്ടിൽ ഫോൺ വീണ്ടും നിലക്കാതെ ശബ്ദിക്കുകയാണ്. ഇത്തവണ ലിബിൻ നിർമിച്ച ഇലക്ട്രിക് സി.ബൈക്കാണ് താരം. കഴിഞ്ഞ വർഷം ലിബിൻ ഇൻക്യുബേറ്റർ കണ്ടെത്തിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ലിബിന്റെ തന്നെ പഴയ സൈക്കിളിന്റെ ഫ്രെയിമാണ് സി.ബെക്കിനും.

'സൈക്കിൾ വിത്ത് ബൈക്ക്' എന്നാണ് കണ്ടുപിടുത്തതിന് പേരിട്ടിരിക്കുന്നത്. സൈക്കിളിന്റെയും ബൈക്കിന്റെയും പാർട്സ് ഉപയോഗിച്ചാണ് ബൈക്ക് നിർമ്മിച്ചത്. 2 മുതൽ 4 വരെ മണിക്കൂർ ചാർജ് ചെയ്താൽ 40 കിലോമീറ്റർ വരെ യാത്ര ചെയ്യാൻ സാധിക്കും. 30 കിലോമീറ്റർ വരെയാണ് സ്പീഡ്. 250 ഡബ്ല്യു പവർ ആവശ്യമുണ്ട്. രണ്ടുപേർക്ക് സുഖകരമായി യാത്ര ചെയ്യാൻ സാധിക്കും. സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ 87 ശതമാനം മാർക്കോടെ വിജയിച്ച ലിബിൻ ഇലക്ട്രോണിക്ക് എൻജിനീയറാവണമെന്നാണ് ആഗ്രഹം.പിതാവ് മാർട്ടിൻ മരിച്ച നാൾ മുതൽ വീട്ടുവേല ചെയ്താണ് ലിബിന്റെ അമ്മ ലിസി ലിബിനേയും മൂന്നു സഹോദരങ്ങളെയും നോക്കുന്നത്.

ഏകദേശം 40000 രൂപയോളം ചെലവ് വരുമെന്നും എന്നാൽ കൈയിൽ കുറച്ചു സാധനങ്ങൾ ഉണ്ടായിരുന്നതിനാൽ 3000 രൂപ മാത്രമാണ് ചെലവ് വന്നത്. ഇൻക്യുബേറ്റർ കണ്ടെത്തിയ വാർത്ത കേരള കൗമുദി പത്രത്തിൽ പ്രസിദ്ധീകരിച്ചത് കണ്ട് കാലടി ആദിശങ്കരയിൽ നിന്ന് ആദരവും ഉന്നത പഠന വാഗ്‌ദാനവും ലഭിച്ചു.

ലിബിൻ മാത്യു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, SCIENCE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.