SignIn
Kerala Kaumudi Online
Thursday, 18 April 2024 6.24 PM IST

ഓണവിപണി ലക്ഷ്യമിട്ട് വ്യാജ വെളിച്ചെണ്ണയുടെ കുത്തൊഴുക്ക്

fake-oil

കൊച്ചി: ഓണം ലക്ഷ്യമിട്ട് വ്യാജ വെളിച്ചെണ്ണ വീണ്ടും വിപണി കീഴടക്കുന്നു. നിരവധി പേരുകളിലുള്ള വെളിച്ചെണ്ണ ബ്രാൻഡുകൾ പരിശോധനയേത്തുടർന്ന് കഴിഞ്ഞ വർഷം നിരോധിച്ചിരുന്നു. ഇവയെല്ലാം പുതിയ പേരുകളിലാണ് വീണ്ടും പ്രത്യക്ഷപ്പെടുന്നത്. വ്യാജ വെളിച്ചെണ്ണയിൽ ശരീരത്തിന് ഹാനികരമാകുന്ന ഘടകങ്ങൾ ഉണ്ടെന്നതിനാലാണ് നിരോധനമേർപ്പെടുത്തിയിരുന്നത്.

അംഗീകൃത ബ്രാൻഡായ കേരഫെഡിന്റെ 'കേര' ചേർത്ത് വിപണിയിലെത്തിയ 40ലേറെ ബ്രാൻഡുകളാണ് വിവിധ ജില്ലകളിലായി കഴിഞ്ഞ വർഷം നിരോധിച്ചത്. എന്നാൽ കൊവിഡ് കാലത്ത് ഇവയെല്ലാം പേരുമാറ്റി തിരിച്ചെത്തിത്തുടങ്ങി. ഓണം അടുത്തതോടെ വ്യാജ ബ്രാൻഡുകളുടെയും അതുവഴി വിപണിയിലേക്കെത്തുന്ന വ്യാജ വെളിച്ചെണ്ണയുടൈയും അളവ് വൻതോതിൽ കൂടി.

വ്യാജവെളിച്ചെണ്ണയിൽ 80 ശതമാനവും ആരോഗ്യത്തിനു ഹാനികരമാകുന്ന പദാർത്ഥങ്ങൾ ചേർക്കുന്നെണ്ടെന്ന് കണ്ടെത്തിയായിരുന്നു നേരത്തെ നിരോധിച്ചിരുന്നത്. കാൻസർ പരത്താൻ സാധ്യതയുള്ള പാരഫൈൻ എന്ന രാസവസ്തു ചേർത്താണ് വ്യാജ വെളിച്ചെണ്ണ നിർമ്മിക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നാണ് പാരാഫൈൻ കേരളത്തിലേക്ക് യഥേഷ്ടം എത്തിക്കുന്നത്.

അതിനിടെ, പരിശോധനകൾ ശക്തമാക്കിയതിനു പിന്നാലെ നിരവധിപേർ ചക്കിലാട്ടിയ ശുദ്ധമായ വെളിച്ചെണ്ണയിലേക്ക് തിരിഞ്ഞു. എന്നാലിപ്പോൾ ഇതിലും തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നാണ് വിവരം. വെളിച്ചെണ്ണയ്ക്ക് കൃത്യമായ വില നിശ്ചയിച്ചിട്ടുണ്ടെങ്കിലും വിപണിയിൽ ഒരേ അളവിന് തോന്നിയ വിലയാണ് ഈടാക്കുന്നത്.

'കേര' ബ്രാൻഡ് സംബന്ധിച്ച പരാതികൾ ഉയർന്നതിനു പിന്നാലെ ജൂലായ് അവസാനവാരം സംസ്ഥാനത്തൊട്ടാകെ ഇത് സംബന്ധിച്ച പരിശോധന നടന്നു. എല്ലാ ജില്ലകളിലെയും മുഴുവൻ റീജയണുകളിലുമായിരുന്നു പരിശോധന. ഇതിന്റെ ഫലം രണ്ടാഴ്ചയ്ക്കുള്ളിൽ പുറത്ത് വരുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

പരിശോധനാഫലം കാത്തിരിക്കുകയാണ്. ഫരിശോധനയിൽ വ്യാജമെന്നു തെളിഞ്ഞാൽ കർശന നടപടികൾ ഉണ്ടാകും.

മോനി. എം, ഭക്ഷ്യസുരക്ഷാ വകുപ്പ് ജോയിന്റ് കമ്മീഷണർ,എൻഫോഴ്‌സ്‌മെന്റ്

പരിശോധനകൾ കർശമായി നടക്കുന്നുണ്ട്. വ്യാജന്മാർക്കെതിരെ ശക്തമായ നടപടിയുണ്ടാകും.

ഭക്ഷ്യ സുരക്ഷാ വകുപ്പ്, എറണാകുളം.


ജില്ലയിലെ പരിശോധന

●ജില്ലയിലുള്ളത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ 14 സർക്കിളുകൾ

●എല്ലാ മാസവും പരിശോധനയുണ്ട്

●അഞ്ച് സാമ്പിളുകളാണ് പരിശോധിക്കുക

●കാക്കനാട്ടുള്ള റീജിയണൽ അനലറ്റിക്കൽ ലാബിലാണ് പരിശോധനകൾ നടക്കുന്നത്

നടപടി

●ശരീരത്തിന് ഹാനികരമാകുന്ന പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ടങ്കെിൽ കോടതിയിൽ പ്രോസിക്യൂഷൻ കേസ് ഫയൽ ചെയ്യും

●നിലവാരം കുറഞ്ഞ ഉത്പന്നമാണൈങ്കിൽ ആർ.ഡി.ഒ കോടതിയിൽ കേസ്. ഫൈൻ മാത്രമായിരിക്കും ശിക്ഷ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, DUPLICATE OIL KERA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.