SignIn
Kerala Kaumudi Online
Thursday, 25 April 2024 4.15 AM IST

കനിഞ്ഞിട്ടില്ല കാലവർഷം, പക്ഷേ കരുതിയിരിക്കണം

rain

 28 ശതമാനം മഴ കുറവ്

 പെരുമഴ പെയ്തേക്കും

കൊച്ചി: മഹാപ്രളയത്തിന് ശേഷം, കാലവർഷമെന്ന് കേൾക്കുമ്പോഴേ മലയാളികൾക്ക് നെഞ്ചിപ്പാണ്. അപ്രതീക്ഷിതമായി അതീതീവ്ര മഴ എത്തുമോയെന്നതാണ് ചങ്കടിപ്പിന് കാരണം. ഇക്കുറി കാലവർ‌ഷം കനിഞ്ഞിട്ടില്ലെങ്കിലും ആഗസ്റ്രിനെ കരുതിയിരിക്കണമെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്. കേരളത്തിലെ തലയ്ക്കുമീതിയുള്ള ക്യുമിനോ ലിംബസാണ് വില്ലൻ. എപ്പോൾ വേണമെങ്കിലും പെരുമഴ പെയ്യിക്കും. പ്രളയാനന്തരം കണ്ടുവരുന്ന ഇത്തരം മഴമേഘങ്ങളാണ് ചിലയിടങ്ങളിൽ അപ്രതീക്ഷിത മഴയ്ക്കും കാറ്രിനും കാരണമാകുന്നത്.

അതേസമയം ജൂൺ മുതൽ സെപ്തംബർ വരെ നീണ്ടു നിൽക്കുന്ന കാലവർഷം പകുതി പിന്നിട്ടപ്പോൾ സംസ്ഥാനത്ത് ദുർബലമായാണ് തുടരുന്നത്. ജൂൺ 1 മുതൽ ജൂലായ 31 വരെയുള്ള കണക്ക് പ്രകാരം കേരളത്തിന് ലഭിക്കേണ്ടിയിരുന്നത് 1363 മില്ലിമീറ്റർ മഴാണ്. എന്നാൽ ഇതുവരെ പെയ്തതാകട്ടെ 985.9 മില്ലിമീറ്റർ മാത്രം. 20 ശതമാനം കുറവ് .ജൂണിലും മഴ ലഭ്യത കുറഞ്ഞു. 36 ശതമാനമായിരുന്നു കുറവ്. 643 മില്ലിമീറ്റർ സ്ഥാനത്ത് ലഭിച്ചത് 408.4 മില്ലിമീറ്റർ മാത്രം. കാലവർഷം തുടങ്ങി രണ്ട് മാസം പിന്നിട്ടിട്ടും തുടർച്ചയായി മൺസൂൺ കാറ്റ് ശക്തി പ്രാപിക്കാത്തതാണ് മഴ കുറയാനുള്ള പ്രധാന കാരണം.

മഴലഭ്യത (ജൂലായ്)

2021 28% കുറവ്
2020 23% കുറവ്
2019 32 %കുറവ്
2018 17% കൂടുതൽ
2017 30 % കുറവ്

കുറഞ്ഞ് തന്നെ

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ ശരാശരിയെക്കാൾ കുറവാണ് ലഭിച്ചിട്ടുള്ളത്. ഏറ്റവും കുറവ് മഴ ലഭിച്ചത് കാസർഗോഡാണ്. 1415.1 മില്ലി മീറ്ര‌ർ മഴ.സാധാരണ ലഭിക്കേണ്ടിയിരുന്നത് 2040.6 മില്ലി മീറ്രർ. 31 ശതമാനം കുറവ്. കോട്ടയം (3 ശതമാനം), പത്തനംതിട്ട ( 10 ശതമാനം) എറണാകുളം (16 ശതമാനം) എന്നിങ്ങിനെയാണ് കുറഞ്ഞ മഴക്കണക്ക്.

കഴിഞ്ഞ രണ്ട് വർഷമായി ജൂൺ ജൂലായ മാസങ്ങളിൽ മഴ കുറവും ഓഗസ്റ്റ് സെപ്തംംബർ മാസങ്ങളിൽ മഴ സാധാരണയെക്കാൾ കൂടുന്നതൽ ലഭിക്കുന്ന പ്രവണതയാണ്. ഇത്തവണയും കാലാവസ്ഥ മോഡലുകൾ നൽകുന്നത് ഓഗസ്റ്റിലും സെപ്തംബറിലും കൂടുതൽ മഴ ലഭിക്കാനുള്ള സാദ്ധ്യതയാണ്.
രാജീവൻ എരിക്കുളം,
കാലാവസ്ഥ നിരീക്ഷകൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, RAIN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.