കൊച്ചി: ലോകത്തെ വിറപ്പിക്കുന്ന കൊവിഡ് വൈറസ് ഇനി വീടിനുള്ളിലും ഓഫീസിലും കയറി കൂടിയിട്ടുണ്ടോ.... അതിവ്യാപനം കുതിക്കുമ്പോൾ ഇത്തരമൊരു ആശങ്കയില്ലാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഒളിഞ്ഞിരിക്കുന്ന വൈറസ് ഭീകരനെ തുരത്താനാൻ കുറഞ്ഞ ചെലവിൽ അൾട്രാവയലറ്റ് ഉപകരണം കണ്ടുപിടിച്ചിരിക്കുകയാണ് എറണാകുളം റേഞ്ച് സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് ബോംബ് സ്‌ക്വാഡിൽ അംഗവും തുറവൂർ സ്വദേശിയായ എസ്. വിവേക്. വെറും 10000രൂപ മാത്രമാണ് മുതൽ മുടക്ക്. പൊതുവിപണയിൽ 50000 മുതൽ 2.5ലക്ഷം നൽകിയാലെ ഇത്തരമൊന്നും വാങ്ങാനാകൂ. ആദ്യമായി നിർമിച്ച ഉപകരണം എറണാകുളം റേഞ്ച് സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് ഓഫീസിന് കൈമാറി.ഓട്ടോമാറ്റിക്ക് സാനിറൈസർ യന്ത്രങ്ങൾ കോട്ടയം ജില്ലാ പൊലീസ് മേധാവിയടേതടക്കം വിവിധ പൊലീസ് ഓഫീസുകളിലേക്ക് വിവേക് നിർമിച്ച് നൽകിയിട്ടുണ്ട്.
ബാക്ടീരയ്ക്കും രക്ഷയില്ല
അണുനശീകരണം സാദ്ധ്യമാകാത്ത ലബോറട്ടറികൾ ഓഫീസുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ കുറഞ്ഞ സമയത്തിനുള്ളിൽ ശുദ്ധീകരിക്കാം. പ്രവർത്തനം ആരംഭിച്ച് 20 സെക്കൻഡുകൾക്കു ശേഷം മാത്രമേ വികിരണങ്ങൾ പ്രസരിപ്പിക്കുകയുള്ളു. അൾട്രാവയലറ്റ് വികിരണങ്ങൾ മനുഷ്യന് ഹാനികരമാണെന്നതിനാൽ ആരെങ്കിലും അണുനശീകരണ മേഖലയിലേക്ക് പ്രവേശിച്ചാൽ തനിയേ പ്രവർത്തം നിർത്തുന്ന മോഷൻ സെൻസറുകളുംഘടിപ്പിച്ചിട്ടുണ്ട്. വൈറസുകളുടെയും ബാക്ടീരിയകളുടെയും ആർ.എൻ.എയും ഡി.എൻ.എയും നിർവീര്യമാക്കുവാനുള്ള യന്ത്രത്തിന്റെ കാര്യക്ഷമത തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിൽ പരീക്ഷിച്ചു വിജയിച്ചതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |