തൃപ്പൂണിത്തുറ: അത്തച്ചമയത്തിന്റെ ഗതകാല സ്മരണ പങ്കുവെച്ച് അനുജൻ തമ്പുരാൻ. പത്തൊൻപതാം നൂറ്റാണ്ടിലാണ് അത്തച്ചമയത്തിന് ആരംഭം കുറിച്ചത്. പണ്ട് കാലത്ത് എല്ലാ രാജാക്കന്മാരും വാമന ക്ഷേത്രമായ തൃക്കാക്കര അപ്പനെ തൊഴാൻ അത്തം നാളിൽ എത്തുമായിരുന്നു. എന്നാൽ ഒരു പ്രാവശ്യം കാലാവസ്ഥ പ്രതികൂലമായതിനാൽ കൊച്ചിയിൽ നിന്ന് രാജാവിന് തൃക്കാക്കര ക്ഷേത്രത്തിൽ എത്താൻ പറ്റാതായി. പക്ഷെ കൊട്ടാരം സേവകർ രാജാവിനെ അണിയിച്ചൊരുക്കി പല്ലക്കിൽ ഇരുത്തി തൃപ്പൂണിത്തുറയിലെ കവാടങ്ങൾക്കുള്ളിൽ പ്രദക്ഷിണം വെച്ചു.അങ്ങനെ സാധാരണക്കാർക്ക് രാജാവിനെ കാണാനുള്ള അവസരമായി. അത്തം നാളിലെ അത്തച്ചമയം കൊട്ടാരം സേവകർ , സർവ്വാധികാരികൾ കരിങ്ങാച്ചിറ കത്തനാർ, ചെമ്പിൽ അരയൻ, നെട്ടൂർ തങ്ങൾ എന്നിവർ അത്തച്ചമയ ഘോഷയാത്രയിൽ രാജാവിനെ അനുഗമിച്ചിരുന്നു. ഇത് കൊച്ചി രാജകുടുംബത്തിന്റെ മത മൈത്രിയെയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് രാജവംശത്തിലെ പിൻമുറക്കാരനായ അനുജൻ തമ്പുരാൻ പറയുന്നു.ഇന്ത്യ റിപ്പബ്ലിക്കായപ്പോൾ പത്ത് കൊല്ലം 1960 വരെ അത്തച്ചമയം നിന്ന് പോയിരുന്നു. പിന്നീട് ജനാധിപത്യം വന്നപ്പോൾ ബോയ്സ് ഹൈസ്കൂളിൽ വിവിധ കലാരൂപങ്ങളുടെ അകമ്പടിയോോടെ അത്തച്ചമയം പുനരാരംഭിച്ചു. ഇപ്പോൾ തൃപ്പൂണിത്തുറ നഗരസഭയാണ് സംഘാടകർ. അക്കാലത്ത് തൃപ്പൂണിത്തുറയുടെ സമീപപ്രദേശങ്ങൾ വഴി വാണിഭക്കാരെക്കൊണ്ട് നിറയും.
കൊവിഡ് അത്തച്ചമയത്തിന്റെ ശോഭ കെടുത്തിയിരിക്കുന്നു. അടുത്ത വർഷം ഈ ദുരവസ്ഥയ്ക്ക് മാറ്റം വരുമെന്നാണ് പ്രതീക്ഷ.
രമാ സന്തോഷ്, മുൻസിപ്പൽ ചെയർപേഴ്സൺ
മനുഷ്യരുടെ സന്തോഷത്തിന്റെ ഒരഭിവാജ്യഘടകമാണ് അത്തച്ചമയം. എന്നാൽ ഈ ശോഭ കൊവിഡ് മഹാമാരി കാർന്നുതിന്നുകൊണ്ടിരിക്കുന്നു. എല്ലാം എത്രയും വേഗം ശുഭകരമാകട്ടെ എന്നാണ് പ്രാർത്ഥന.
പി.കെ. പീതാംബരൻ, പ്രതിപക്ഷ നേതാവ്,തൃപ്പൂണിത്തുറ നഗരസs
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |