കൊച്ചി: ഒരിടവേളയ്ക്ക് ശേഷം ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർദ്ധന. സർക്കാർ, സ്വകാര്യ ആശുപത്രികളിലും സി.എഫ്.എൽ.ടി.സികളിലുമായി സംസ്ഥാനത്ത് 30,000ൽപരം ആളുകൾ ചികിത്സയിലുണ്ട്. ഐ.സി.യു ബഡ് ഉൾപ്പെടെ 56.2 ശതമാനം ബെഡുകളിൽ രോഗികളെ പ്രവേശിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്താകെ 1,706 ആശുപത്രികളാണ് കൊവിഡ് ചികിത്സയ്ക്കായി ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. നോൺ ഐ.സി.യു. ബഡുകൾ 43.2 ശതമാനം രോഗികളുണ്ട്. മൂന്നാം ഘട്ട വ്യാപനത്തിന്റെ ആശങ്ക നിലനിൽക്കുന്നതിൽ സ്വകാര്യ ആശുപത്രികളിൽ അടക്കം കൂടുതൽ കിടക്കകൾ സജ്ജമാണ്.
ആശുപത്രികളിലെ മികച്ച സംവിധാനങ്ങളും രോഗിയുടെ വീട്ടിലെ മറ്റംഗങ്ങളുടെ ആരോഗ്യസുരക്ഷ സംബന്ധിച്ച ആശങ്കകളുമാകാം ഇത്തരത്തിൽ എണ്ണം വർദ്ധിക്കാൻ കാരണം
ഡോ.എൻ.കെ.കുട്ടപ്പൻ, ജില്ലാ മെഡിക്കൽ ഓഫീസർ
ഇന്നലെ 2,161 പേർക്ക്
കൊച്ചി: ജില്ലയിൽ ഇന്നലെ 2,161 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,150 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ. മൂന്നുപേർ ആരോഗ്യപ്രവർത്തകരാണ്. ഏഴു പേരുടെ ഉറവിടം അറിയില്ല. ഒരാൾ വിദേശത്തു നിന്ന് വന്നതാണ്. 3,719 പേരെ പുതുതായി നിരീക്ഷണത്തിലാക്കി. 102 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
രോഗമുക്തി 1885
ആകെ രോഗികൾ 17,973
നിരീക്ഷണത്തിൽ 3975
പുതിയ കണ്ടെയ്ൻമെന്റ് സോൺ
ഉദയംപേരൂർ പഞ്ചായത്ത് 17ാം വാർഡിൽ എം.എൽ.എ റോഡ് മുതൽ വെട്ടിക്കാപ്പിള്ളി വരെയുള്ള പ്രദേശം പുതിയ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.
12ാം വാർഡിലെ തട്ടുപുരക്കൽ വീടും പരിസരപ്രദേശവും 14ാം വാർഡിലെ ചാലിയത്ത് റോഡ് മുതൽ ചാലിയത്ത് കടവ് വരെയുള്ള പ്രദേശവും കണ്ടെയ്ൻമെന്റ് വ്യവസ്ഥകളിൽ നിന്നും ഒഴിവാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |