കളമശേരി: കഥകളി കുടുംബത്തിലെ മൂന്നു തലമുറക്കാർ കളിക്കാനും കളി കാണാനുമെത്തി. കഥകളി ആശാനായ അച്ഛൻ ഫാക്ട് ഭാസ്കരനും കഥകളി വിദ്യാർത്ഥിയായ ഏഴാം ക്ലാസുകാരൻ മകൻ ജഗൻ ബിജുവും കാഴ്ചക്കാരായി സദസിലിരുന്നപ്പോൾ കാലകേയവധം കഥകളിയിൽ അർജുനനായി അരങ്ങിലെത്തി നിറഞ്ഞാടുകയായിരുന്നു രണ്ടാം തലമുറയിലെ ബിജു ഭാസ്കർ. തൃക്കാക്കര മഹാക്ഷേത്രത്തിലെ ഉത്സവത്തിന്റെ മൂന്നാം ദിവസമായിരുന്നു കഥകളി. കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം കിട്ടുന്ന ആദ്യ വേദിയായിരുന്നു ഇതെന്ന് ബിജു പറഞ്ഞു. ഫാക്ട് കഥകളി കളരിയിലെ ആദ്യ ബാച്ച് വിദ്യാർത്ഥിയായിരുന്ന ഭാസ്കരന് കോഴ്സ് പൂർത്തിയാക്കിയപ്പോൾ അവിടെ അദ്ധ്യാപകനായി നിയമനം ലഭിച്ചു. മകൻ ബിജുവിനെയും കൊച്ചു മകനെയും കഥകളി പഠിപ്പിച്ചു. ബിജുവും വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം കലയ്ക്കു വേണ്ടിയുള്ള സമർപ്പണമായി കഥകളി ഉപജീവന മാർഗമാക്കുകയായിരുന്നു. മൂന്നാം തലമുറയും കഥകളി പിൻതുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |