കോലഞ്ചേരി: കാമ്പസുകൾക്കിപ്പോൾ ഓൺലൈൻ ഓണോഘോഷക്കാലമാണ്. വിദ്യാർത്ഥികൾ വീട്ടിലിരുന്ന് ഓണം തകർക്കാനുള്ള തയ്യാറെടുപ്പിലാണ്.
ഓൺലൈൻ മത്സരം
ഓണാഘോഷങ്ങൾക്ക് മുഴുവൻ കാമ്പസുകളും തുടക്കം കുറിച്ചു. മലയാളി മങ്കയും, 'മങ്കനു'മായുള്ള സെൽഫിയാണ് പ്രധാന മത്സരം.
വീട്ടിലെ പൂക്കളം, പ്രച്ഛന്നവേഷം, ഓണപ്പാട്ട് തുടങ്ങി സ്ക്രീനുകളിലൊതുങ്ങിയ കാമ്പസുകളിൽ കൊവിഡോണം തകർക്കാനുള്ള തയ്യാറെടുപ്പിലാെണ് ഓരോരുത്തരും.
സമ്മാനം നെറ്റ് റീചാർജിംഗ്
ഓരോ ക്ലാസ് ഗ്രൂപ്പുകളിൽ വിവിധ മത്സര ചിത്രങ്ങൾ അയച്ചു നൽകിയാൽ മതി. സമ്മാനത്തിനുമുണ്ട് വെറൈറ്റി. വിവിധ കാലയളവിലേയ്ക്കുള്ള നെറ്റ് ചാർജിംഗാണ് ഒന്നും, രണ്ടും, മൂന്നും, പ്രോത്സാഹന സമ്മാനവും.
മുണ്ടുകൾ....മുണ്ടുകൾ...
ന്യൂ ജെനറേഷൻ ട്രെൻഡായി മാറിയ കസവു മുണ്ടുകൾക്ക് കൊവിഡ് കാലത്തും പിടി വലിയാണ്. സിൽവർ, ഗോൾഡൻ കര മുണ്ടുകൾ വാങ്ങിയാൽ ഏതു കളർ ഷർട്ടിനും ചേരുമെന്നതിനാൽ ചെലവേറെയും ഇവയ്ക്കാണ്. പ്രാദേശിക തുണിക്കടകളിലടക്കം മുണ്ടു വാങ്ങാനും പുതുതലമുറയുടെ തിരക്കുണ്ട്.
വെൽക്രോ മുണ്ടാണ് താരം
മുണ്ട് അഴിഞ്ഞു പോകുമെന്ന സംശയമുള്ളവർക്കായി വെൽക്രോ മുണ്ടുകളും വിപണിയിലുണ്ട്. ഒരു വശം ഒട്ടിച്ചു പിടിപ്പിക്കാം. അഴിഞ്ഞു പോകുമെന്ന പേടി വേണ്ട.മൊബൈലും, പഴ്‌സും സൂക്ഷിക്കാൻ പോക്കറ്റുള്ള മുണ്ടുകളും വിപണിയിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |