കൊച്ചി: മുതിർന്ന പൗരന്മാരോട് കുടുംബവും സമൂഹവും സർക്കാരും കൂടുതൽ കരുതലും ശ്രദ്ധയും നൽകണമെന്ന് നിർദേശം. ജീവിതത്തിന്റെ അവസാനകാലത്ത് ഒറ്റപ്പെടുന്നത് ഒഴിവാക്കാൻ മാനസികവും ആരോഗ്യപരവുമായ പിന്തുണ ലഭ്യമാക്കാൻ നടപടികൾ ആവശ്യമാണെന്ന് കേരള മാനേജ്‌മെന്റ് അസോസിയേഷൻ 'മാനേജിംഗ് എ ജെറിയാട്രിക്ക് കേരള' എന്ന വിഷയത്തിൽ സംഘടിപ്പിച്ച പാനൽ ചർച്ച നിർദ്ദേശിച്ചു.
പാലിയം ഇന്ത്യ ചെയർമാൻ ഡോ. എം.ആർ. രാജഗോപാൽ, ടെറുമോ പെൻപോൾ മുൻ മാനേജിംഗ് ഡയറക്ടർ സി. ബാലഗോപാൽ, ബ്ലസ് റിട്ടയർമെന്റ് ലിവിംഗ് ചെയർമാൻ ബാബു ജോസഫ്, ടി.സി.എസ് ഐ.ടി. ആർക്കിടെക്ട് അരുൺ വിജയകുമാർ, ഭാരതീയ വിദ്യാഭവൻ ഉപദേശക മീന വിശ്വനാഥൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
കെ.എം.എ ജോയിന്റ് സെക്രട്ടറി അൽജിയേഴ്‌സ് ഖാലിദ് സംസാരിച്ചു.
•പ്രായമുള്ളവരുടെ നാടായി കേരളം മാറുന്നു.
ആർ. മാധവ് ചന്ദ്രൻ,കെ.എം.എ പ്രസിഡന്റ്
• വലിയൊരു വയോധിക ജനസമൂഹം ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ സജ്ജരാകണം.
എസ്.ആർ.നായർ,പ്രോഗ്രാം ചെയർമാൻ
• ആവശ്യമായ നിർദ്ദേശങ്ങളും ഉപദേശങ്ങളും പ്രായമായ വളരെക്കുറച്ചു പേർക്കു മാത്രമേ ലഭിക്കാറുള്ളൂ.
ഡോ. എം.ആർ. രാജഗോപാൽ,ചെയർമാൻ, പാലിയം ഇന്ത്യ
• മുതിർന്നവരുടെ പ്രശ്‌നങ്ങളും അവർക്ക് ഒരുക്കേണ്ട സൗകര്യങ്ങളും വ്യക്തിയുടേയോ കുടുംബത്തിന്റേയോ പ്രശ്‌നമായി പരിഗണിക്കാതെ സമൂഹത്തിന്റേതായി കാണണം.
സി.ബാലഗോപാൽ
• സമൂഹത്തിന് വേണ്ടി നല്ല രീതിയിൽ പ്രവർത്തിച്ച മുതിർന്ന പൗരന്മാരെ അർഹിക്കുന്ന രീതിയിൽ പരിഗണിക്കണം.
ബാബു ജോസഫ്
• കുടംബത്തിന്റെയോ സ്വകാര്യതയിൽ കടന്നു കയറാതെ വയോധികരുടെ സംരക്ഷണവും വേണ്ട സഹായങ്ങളും സാങ്കേതികമായി ചെയ്യാൻ ഐ.ടി മേഖല സജ്ജം.
അരുൺ വിജയകുമാർ
• ഒറ്റയ്ക്ക് ജീവിക്കുന്നത് ഭാവിയെക്കുറിച്ചുള്ള ഭയപ്പാട് വർദ്ധിപ്പിക്കുന്നുണ്ട്.
മീന വിശ്വനാഥൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |