മുളന്തുരുത്തി: കേന്ദ്ര സർക്കാരിന്റെയോ റയിൽവേ ബോർഡിന്റെയോ അനുമതി ലഭിക്കുന്നതിനു മുൻപ് സിൽവർ ലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഉത്തരവിറക്കിയ സംസ്ഥാന സർക്കാർ നടപടി ജനാധിപത്യ വിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്ന് സംസ്ഥാന കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ചെയർമാൻ എം.പി ബാബുരാജ്, ജനറൽ കൺവീനർ എസ്.രാജീവൻ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. പരിസ്ഥിതി ആഘാത പഠനവും സാമൂഹികാഘാത പഠനവും നടത്താൻ 14 മാസക്കാലാവധിക്ക് ടെൻഡർ ക്ഷണിച്ചിരിക്കെ ജനങ്ങളെ ആശങ്കയിലും ഭീതിയിലുമാഴ്ത്തുന്ന നടപടിയാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് സമിതി കുറ്റപ്പെടുത്തി. ഉത്തരവിൽ പ്രതിഷേധിച്ച് തിരുവോണത്തിന് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |