കൊച്ചി: അഭിനയത്തിൽ അസാധാരണമായി മികവ് പ്രകടിപ്പിച്ച താരമാണ് കഴിഞ്ഞ ദിവസം നിര്യാതയായ ചിത്രയെന്ന് സംവിധായകൻ റഫീഖ് സീലാട്ട്. താൻ രചന നിർവഹിച്ച ഭാര്യ വീട്ടിൽ പരമസുഖം എന്ന ചിത്രത്തിൽ ചിത്ര പ്രധാന വേഷം ചെയ്തിരുന്നു. സിനിമയുടെ ലോക്കേഷനിൽ വച്ചാണ് ചിത്ര തന്റെ നാടായ എറണാകുളത്ത് ജനിച്ചതാണെന്ന് അറിഞ്ഞത്. തുടർന്ന് തങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നെന്ന് അദ്ദേഹം അനുസ്‌മരിച്ചു.
പ്രേംനസീലും മോഹൻലാലും ഒരുമിച്ചഭിനയിച്ച ആട്ടക്കലാശം എന്ന സിനിമയിലൂടെയാണ് ചിത്ര അരങ്ങേറ്റം കുറിച്ചത്. നൂറോളം സിനിമകളിലും സീരിയലുകളിലും അഭിനയിച്ചു.
ആട്ടക്കലാശത്തിലെ മോഹൻലാലിനോടൊപ്പമുള്ള കടപ്പുറത്തിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച നാണമാകുന്നു മേനി നോവുന്നു എന്ന ഗാനവും ചിത്രീകരണവും ആ ഗാനരംഗത്തെ ചിത്രയുടെ പ്രണയ ഭാവങ്ങളും ശ്രദ്ധേയമാണ്.
കടപ്പുറത്തിന്റെ പശ്ചാത്തലത്തിൽ ലോഹിതദാസ് പറഞ്ഞ അതിശക്തമായ കഥയായ അമരത്തിലെ ചേച്ചിയമ്മ വേഷവും തൻമയത്വത്തോടെ ചിത്ര അവതരിപ്പിച്ചു. പഞ്ചാഗ്‌നിയിലെ സഹനവതിയായ യുവതി വേഷവും ശ്രദ്ധിക്കപ്പെട്ടു. ദേവാസുരം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ കഥാഗതി തിരിച്ചുവിടാൻ സഹായകരമായതും ചിത്ര അവതരിപ്പിച്ച കഥാപാത്രമാണ്. എക്കാലവും ഓർമ്മിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് ചിത്രയെന്ന് റഫീഖ് അനുസ്‌മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |