മേളകളിലെ വിറ്റുവരവ് 1.45 കോടി
കൊച്ചി: കൊവിഡ് പ്രതിസന്ധിക്കിടയിലും ജില്ലയിലെ കുടുംബശ്രീ സി.ഡി.എസുകളുടെ ഓണം വിപണനമേള മികച്ച നേട്ടം കൊയ്തു. കുടുംബശ്രീ ഉത്പന്നങ്ങളുടെ ഏറ്റവും മികച്ച വിപണിയായിരുന്നു ഇത്തവണത്തെ ഓണം വിപണന മേളകൾ. കൊവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷമുണ്ടായ കുറവുകൂടി ഇത്തവണ മറികടക്കാനായെന്നാണ് കുടുംബശ്രീ മിഷന്റെ വിലയിരുത്തൽ.
സർക്കാർ നിഷ്കർഷിച്ച കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ചാണ് മേളസംഘടിപ്പിച്ചത്. കുടുംബശ്രീ ജെ.എൽ.ജി ഗ്രൂപ്പുകളുടെ പച്ചക്കറിയും സംരംഭ യൂണിറ്റുകളുടെ പലഹാരങ്ങൾ, പൊടി ഉത്പന്നങ്ങൾ, അച്ചാറുകൾ, സ്‌ക്വാഷുകൾ, തുണിത്തരങ്ങൾ, കരകൗശലവസ്തുക്കൾ, പേഴ്‌സണൽ കെയർ ഉത്പന്നങ്ങൾ എന്നിവയ്ക്ക് വില്പന ലഭിച്ചു. സി.ഡി.എസ്. ഓണം വിപണനമേളകൾ കൂടാതെ ജില്ലയിൽ സപ്ലൈകോയുമായി സഹകരിച്ച് മറൈൻഡ്രൈവിലും കാക്കനാട് കളക്ടറേറ്റ് വളപ്പിലും രണ്ട് ജില്ലാതല മേളകളും സംഘടിപ്പിച്ചു.
മാസ്കും തിളങ്ങി
ജില്ലയിലെ തയ്യൽ കോൺസോർഷ്യം ബ്രാൻഡ് ചെയ്ത് വിപണിയിൽ എത്തിച്ച മാസ്‌കുകളും മേളകളുടെ പ്രത്യേക ആകർഷണമായിരുന്നു.
95 വിപണികൾ
ജില്ലയിൽ ആകെയുള്ള 101 സി.ഡി.എസുകളിൽ 95 സമിതികളും ഓണം വിപണനമേള സംഘടിപ്പിച്ചു. 1,785 ജെ.എൽ.ജി ഗ്രൂപ്പുകളും 1850 സംരംഭക ഗ്രൂപ്പുകളും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |