കൊച്ചി: അടിയന്തര ഘട്ടങ്ങളിൽ കർഷകരുടെ വീട്ടുപടിക്കൽ മൃഗങ്ങൾക്ക് ചികിത്സ ലഭ്യമാക്കുന്ന പദ്ധതി ജില്ലയിൽ യാത്ഥാർത്ഥ്യമാകുന്നു. ജില്ലയിൽ സഞ്ചരിക്കുന്ന ടെലി വെറ്റിനറി യൂണിറ്റ് മൃഗസംരക്ഷണ വകുപ്പ് അനുവദിച്ചു. 1.1 കോടി രൂപ ചെലവിൽ കേരള പുനർനിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് യൂണിറ്റ് നൽകിയത്.
പോർട്ടബിൾ എക്‌സ്റേ യൂണിറ്റ്, ടെലി മെഡിസിൻ സോഫ്‌റ്റ്‌വെയർ, വീണുപോയ കന്നുകാലികളെ ഉയർത്തുന്നതിന് ക്രെയിൻ സംവിധാനം തുടങ്ങിയവ യൂണിറ്റിലുണ്ട്. ടെലി വെറ്റിനറി സംവിധാനം ഉപയോഗിച്ച് വിദൂര സർവകലാശാലകളിലെ വിദഗ്ദ്ധരുമായി ആശയവിനിമയം നടത്താനും ചികിത്സ നൽകാനും സാധിക്കും. വെറ്റിനറി സർജൻ ഉൾപ്പെടെ ജീവനക്കാരെ നിയമിച്ചാലുടൻ പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |