കൊച്ചി: തൃപ്പൂണിത്തുറയിൽ നിന്ന് കെ.ബാബുവിനെ തിരഞ്ഞെടുത്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന അഡ്വ. എം. സ്വരാജ് നൽകിയ ഹർജി ഹൈക്കോടതി ആഗസ്റ്റ് 31 ന് പരിഗണിക്കാൻ മാറ്റി. നേരത്തെ ഹർജി പരിഗണിച്ച സിംഗിൾബെഞ്ച് ഹർജിയിലെ അപാകതകൾ പരിഹരിക്കാൻ നിർദ്ദേശിച്ചിരുന്നു. തുടർന്ന് സമർപ്പിച്ച ഹർജി ജസ്റ്റിസ് വി. ഷെർസിയാണ് വിശദമായ പരിശോധനയ്ക്ക് മാറ്റിയത്. യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന കെ.ബാബു സ്വാമി അയ്യപ്പന്റെ പേരു പറഞ്ഞ് വോട്ട് തേടിയത് തിരഞ്ഞെടുപ്പു ക്രമക്കേടാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വരാജ് ഹർജി നൽകിയത്. കെ. ബാബുവിനെ വിജയിയായി പ്രഖ്യാപിച്ചതു റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |