SignIn
Kerala Kaumudi Online
Thursday, 25 April 2024 11.11 PM IST

വാക്‌സിൻ 25 ലക്ഷം കടന്നു, പ്രതിരോധമുറപ്പിച്ച് ജില്ല

anya

കൊച്ചി: ജില്ലയിൽ ആദ്യ ഡോസ് കൊവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 25 ലക്ഷം കടന്നു. ഇന്നലെ ഉച്ചവരെയുള്ള കണക്കുകൾ പ്രകാരം 25,05,431 പേരാണ് ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചത്. 8,31,543 പേർക്ക് രണ്ടു ഡോസും ലഭിച്ചു. ജില്ലയിലെ ആദ്യഡോസ് വാക്‌സിൻ വിതരണം പൂർത്തീകരിക്കാൻ അഞ്ചു ലക്ഷത്തിലേറെ ഡോസ് വാക്‌സിൻ വേണമെന്ന് അധികൃതർ വ്യക്തമാക്കി.


 12 മുതലുള്ളവരുടെ വാക്‌സിനേഷൻ
12 മുതൽ 18വയസ് വരെയുള്ളവരുടെ വാക്‌സിനേഷൻ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകൾ ലഭിച്ചിട്ടില്ലെന്ന് ജില്ലാ വാക്‌സിനേഷൻ വിഭാഗം അറിയിച്ചു. ഒക്ടോബറിൽ ഇവർക്കുള്ള വാക്‌സിൻ വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷ. സംസ്ഥാനതല നിർദേശം ലഭിച്ചാൽ ഒരുക്കങ്ങൾ ആരംഭിക്കും.


 38,510ഡോസ് വാക്‌സിൻ കൂടിയെത്തി
ജില്ലയ്ക്ക് ഇന്നലെ 38,510ഡോസ് വാക്‌സിൻ കൂടി ലഭിച്ചു. 20510 ഡോസ് കൊവീഷീൽഡും 18,000 കൊവാക്‌സിനുമാണ് ലഭിച്ചത്.


 20,000ലേറെ അതിഥി തൊഴിലാളികൾക്ക്
ജില്ലയിൽ 'ഗസ്റ്റ് വാക്‌സ്'എന്ന പേരിൽ നടന്നുവരുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ വാക്‌സിനേഷൻ 25 ശതമാനം പൂർത്തിയായി. ശനിയാഴ്ച വരെ 88 ക്യാമ്പുകളിലായി 21,096 അതിഥി തൊഴിലാളികൾക്കാണ് വാക്സിൻ നൽകിയത്. രണ്ടാം ഘട്ട ലോക്ക് ഡൗൺ ആരംഭിക്കുന്ന ഘട്ടത്തിൽ കണക്കു പ്രകാരമുള്ള 77,991 അതിഥി തൊഴിലാളികളുടെ 27 ശതമാനമാണിത്. കൊവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്‌തെത്തുന്ന തൊഴിലാളികൾക്ക് പുറമേ സ്‌പോട്ട് രജിസ്‌ട്രേഷൻ നടത്തിയും വാക്‌സിൻ നൽകുന്നുണ്ട്. ഇന്നലെ മാത്രം 1,160 പേർക്കാണ് വാക്‌സിൻ നൽകിയത്.


വാക്‌സിനേഷൻ ഇങ്ങനെ

  • ഫസ്റ്റ് ഡോസ് - 25,05,431
  • സെക്കൻഡ് ഡോസ് - 8,31,543
  • ആകെ- 33,36,974
  • ഇന്നലെ മാത്രം (ഉച്ചവരെ)- 17,329

ആദ്യ ഡോസ്
60നു മുകളിൽ- 97.06%
45-60- 84.69%
18-44- 69.38%


വിവിധ വിഭാഗങ്ങളിലെ വാക്‌സിനേഷൻ

  • ആദിവാസി മേഖല - 6,309
  • കിടപ്പ് രോഗികൾ, ഭിന്നശേഷിക്കാർ - 48,237
  • എച്ച.ഐ.വി ബാധിതർ 411
  • അന്യസംസ്ഥാ തൊഴിലാളികൾ - 21,096
  • വൃദ്ധസദനങ്ങൾ - 21,622
  • ട്രാൻസ്‌ജെൻഡറുകൾ - 57
  • ഗർഭിണികൾ - 7,203

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, VACCINATIONTODAY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.