കൊച്ചി: കൊവിഡ് പരിശോധനാവിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താത്ത സ്വകാര്യ ലാബുകളുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു.
കൊവിഡ് നെഗറ്റീവ് കേസുകൾ രേഖപ്പെടുത്താത്തതും പരിശോധനക്ക് വിധേയരായവരുടെ വാർഡ് നമ്പർ ഉൾപ്പെടെ പൂർണ വിവരങ്ങൾ രേഖപ്പെടുത്താത്തതുമായ ലാബുകളെ കണ്ടെത്തിയാണ് നടപടി സ്വീകരിക്കുക. ലാബുകളിലെ ഡാറ്റ എൻട്രി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പരിശോധനാ സംഘം രൂപീകരിച്ചു.
വീടുകളിൽ കഴിയുന്ന ഗുരുതര രോഗമുള്ളവരിൽ കൊവിഡ് ലക്ഷണം കണ്ടാൽ ഉടൻ ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശം നൽകിയിട്ടുണ്ട്. ഇവരിൽ മരണ നിരക്ക് കൂടുന്നത് കണക്കിലെടുത്താണ് നടപടി. രോഗികളെ ആശുപത്രികളിലേക്ക് മാറ്റാനുള്ള കാലതാമസം മരണത്തിന് കാരണമായേക്കാമെന്ന് അദ്ദേഹം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |