കൊച്ചി: അബ്കാരിത്തൊഴിലാളി ക്ഷേമനിധി ബോർഡിനെ മികവിലേക്ക് ഉയർത്താൻ കഴിഞ്ഞെന്ന് സ്ഥാനമൊഴിഞ്ഞ ചെയർമാൻ സി.കെ. മണിശങ്കർ പറഞ്ഞു. ഇ- ഗവേണൻസ് നടപ്പാക്കിയതും പെൻഷൻ അതാത് മാസം ബാങ്ക് വഴി വിതരണം നടത്തിയതും നേട്ടങ്ങളാണ്. പെൻഷൻ തുക 600ൽ നിന്ന് 2,000 രൂപയാക്കി. പിന്നീട് പരമാവധി പെൻഷൻ 5,000 മായി വർദ്ധിപ്പിക്കാനും സാധിച്ചു. മരണാനന്തര ധനസഹായം 10,000ൽ നിന്ന് 30,000 രൂപയാക്കി. ചികിത്സാ സഹായം 50,000 രൂപയാക്കി വർദ്ധിപ്പിച്ചതും ഒറ്റത്തവണയായി പി.എഫിൽ നിന്ന് പണം പിൻവലിക്കാനുള്ള അനുമതി നൽകിയതുമെല്ലാം നേട്ടങ്ങളാണ്. പരിമിതമായ സാഹര്യങ്ങൾ പരമാവധി പ്രയോജപ്പെടുത്താനായെന്നും സ്ഥാനമൊഴിഞ്ഞ വേളയിൽ അദ്ദേഹം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |