കൊച്ചി: കോഴിക്കോട് നിപ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ദ്രുതകർമസമതി യോഗം ചേർന്നു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.കെ. കുട്ടപ്പന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സ്വീകരിക്കേണ്ട മുൻകരുതലുകൾ ചർച്ച ചെയ്തു. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ യോഗം ചേരുന്നതിനും സർക്കാർ സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകുന്നതിനും തീരുമാനിച്ചു. നിപ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടാൽ സ്വീകരിക്കേണ്ട തുടർ നടപടികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. ബോധവത്ക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനും തീരുമാനമായി. ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. ശ്രീദേവി എസ്, അഡി.ഡി.എം.ഒ ഡോ. വിവേക് കുമാർ, നോൺ കോവിഡ് സർവൈലൻസ് ഓഫീസർ ഡോ. വിനോദ് പൗലോസ്, മെഡിക്കൽ കോളേജ് പ്രതിനിധികൾ, ആർ.ആർ.ടി അംഗങ്ങൾ, ജില്ലാതല പ്രോഗ്രാം ഓഫീസർമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |