SignIn
Kerala Kaumudi Online
Friday, 19 April 2024 8.41 AM IST

എന്ന് സ്നേഹപൂർവം മുഹമ്മദ് കുട്ടി പി.ഐ

autograph

കൊച്ചി: ''വിടപറയുവാൻ ഗദ്ഗദപ്പെടുന്ന എന്റെ കണ്ഠനാളത്തിന് ആശ്വാസത്തിന്റെ ലൂബ്രിഗന്റാണ് ശശീന്ദ്ര തന്നെ കുറിച്ചുള്ള സ്മരണകൾ. എന്തിന് വലിച്ചുനീട്ടുന്നു.'',

ഒപ്പ്, മുഹമ്മദ് കുട്ടി പി.ഐ.

സപ്തതിയുടെ നിറവിലെത്തിയ മഹാനടൻ മമ്മൂട്ടി, 1972 ൽ എറണാകുളം മഹാരാജാസ് കോളേജിൽ രണ്ടാം വർഷം ഡിഗ്രി വിദ്യാർത്ഥിയായിരിക്കെ സീനിയർ ബാച്ചിലെ എം.കെ. രവീന്ദ്രന്റെ നോട്ട് ബുക്കിൽ എഴുതിയ ഓട്ടോഗ്രാഫാണ് ഈ വരികൾ.

200 പേജിന്റെ നോട്ടുബുക്കിന്റെ ഒരുതാളിൽ ജൂനിയർ വിദ്യാർത്ഥിയും സുഹൃത്തുമായ മുഹമ്മദ് കുട്ടി പി.ഐയുടെ ആത്മാർത്ഥമായ വിടപറയൽ സന്ദേശം ശശീന്ദ്രൻ നിധിപോലെ സൂക്ഷിച്ചു. കുറിപ്പിന്റെ ഉടമ മമ്മൂട്ടിയെന്ന മഹാനടനായത് തികച്ചും യാദൃശ്ചികം. ശശീന്ദ്രൻ എറണാകുളത്തെ പ്രമുഖനായ അഭിഭാഷകനും പൊതുപ്രവർത്തകനുമൊക്കെയായി. കലാലയ ജീവിതത്തിന് ശേഷം അടുത്തനാളിൽ സഹപ്രവർത്തകനായ ഒരു അഭിഭാഷകന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ മറൈൻഡ്രൈവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ മമ്മൂട്ടിയെ വീണ്ടും കണ്ടുമുട്ടിയിരുന്നു. അന്നും പഴയ സൗഹൃദം പുതുക്കിയാണ് ഇരുവരും പിരിഞ്ഞത്.

എറണാകുളം വൈറ്റിലയിൽ താമസിക്കുന്ന അഡ്വ. എം.കെ.ശശിധരൻ, ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകൻ, 'സഹോദരൻ' മാസികയുടെ എഡിറ്റർ, കേരള ഹിസ്റ്ററി അസോസിയേഷൻ മാനേജിംഗ് കമ്മിറ്റി അംഗം, ഗ്രാമീണവായനശാല പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുകയാണ് അദ്ദേഹം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, MAMMUTTY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.