കൊച്ചി: ജില്ലയിൽ നിബന്ധനകൾ ലംഘിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ ലാബുകൾക്കെതിരെ നടപടിയെടുത്ത് ജില്ലാ കളക്ടർ ജാഫർ മാലിക്ക്. കൊവിഡ് പരിശോധന നിബന്ധനകൾ ലംഘിച്ച ഇടപ്പള്ളി ടോളിനു സമീപം കൊച്ചിൻ ഹെൽത്ത് കെയർ ഡയഗ്‌നോസ്റ്റിക് സെന്ററാണ് പൂട്ടിച്ചത്. കളക്ടറുടെ
ലാബുടമയ്ക്ക് എതിരെ പകർച്ചവ്യാധി തടയൽ നിയമം അനുസരിച്ച് കേസ് എടുക്കുമെന്ന് കളക്ടർ അറിയിച്ചു. ലാബിനെതിരെ നിരവധി പരാതികളാണ് ലഭിച്ചിരുന്നത്. നേരത്തെ സ്‌ക്വാഡ് എത്തി പരിശോധിച്ചിരുന്നു. പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലാബ് ഉടമയെ ബന്ധപ്പെട്ടെങ്കിലും മോശം പ്രതികരണമാണ് ഉണ്ടായത്. അതിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ നേതൃത്വത്തിൽ ഇന്നലെ പരിശോധന നടത്തിയത്. കളക്ടർക്കു പുറമേ ആരോഗ്യ വകുപ്പ്, ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് ഉദ്യോഗസ്ഥരും റെയ്ഡിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധനകൾ തുടരും.
പരിശോധനയിൽ കണ്ടെത്തിയ പിഴവുകൾ
●കൊവിഡ് പരിശോധന ലൈസൻസ് ഇല്ല
●ഒരേ പി.പി.ഇ കിറ്റ് ഒരു മാസത്തോളമായി മാറി മാറി ഉപയോഗിക്കുന്നു
●പോസിറ്റീവായ ആളുകളുടെ രേഖകൾ ഇല്ല
●പരിശോധനാ ഫലത്തിൽ ഒപ്പിടുന്നത് നഴ്‌സ്,ഡോക്ടർ എന്നിവർ ഒരു മാസമായി വരുന്നില്ല
നിബന്ധനകൾ ലംഘിച്ച് പ്രവർത്തിക്കുന്ന ലാബുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. റെയ്ഡുകൾ തുടരും.
ജാഫർ മാലിക്,ജില്ലാ കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |