തൃക്കാക്കര: കോഴിക്കോട് നിപ മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ രോഗപ്രതിരോധ, ബോധവത്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ജില്ലാ കളക്ടർ ജാഫർ മാലിക്കിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വിവിധ വകപ്പുകളുടെ സംയുക്ത യോഗത്തിൽ തീരുമാനിച്ചു. സമൂഹത്തിൽ വവ്വാലുകളെക്കുറിച്ച് തെറ്റിദ്ധാരണ പടരുന്നതായി യോഗത്തിൽ വിലയിരുത്തി. പക്ഷികൾ ഉപേക്ഷിച്ചതും നിലത്ത് വീണുകിടക്കുന്നതുമായ പഴ വർഗ്ഗങ്ങൾ കഴിക്കരുത്. പൊതു , സ്വകാര്യ ആശുപത്രികൾ രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് സജ്ജമാക്കും. ആവശ്യം വന്നാൽ കളമശേരി മെഡിക്കൽ കോളേജിൽ നിപ വാർഡ് സജ്ജമാക്കും. ആലുവ ജില്ലാ ആശുപത്രിയിൽ പ്രത്യേക തീവ്രപരിചരണ വിഭാഗം വേണ്ടിവന്നാൽ ക്രമീകരിക്കും.റീജണൽ പബ്ലിക്ക് ഹെൽത്ത് ലാബിൽ സാംപിൾ ശേഖരണത്തിനായി സൗകര്യം ഒരുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |