കൊച്ചി: ജില്ലയിൽ തൊഴിൽ തേടി എത്തുന്ന അന്യസംസ്ഥാന തൊഴിലാളികൾ നിർബന്ധമായും തിരിച്ചറിയൽ രേഖ കരുതണമെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്‌സ്‌മെന്റ്) പി.എം.ഫിറോസ് അറിയിച്ചു. കൊവിഡ് ഭീതി ഒഴിയുന്ന സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നിരവധി തൊഴിലാളികൾ എത്തുന്നുണ്ടെങ്കിലും തിരച്ചറിയൽ രേഖ ഉള്ളവർ വളരെ കുറവാണ്. സ്വന്തം സംസ്ഥാനത്തെ തൊഴിൽ വകുപ്പോ പൊലീസോ അനുവദിച്ച വേരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് തുടങ്ങിയ രേഖകളാണ് കരുതേണ്ടത്. ഇത്തരം രേഖകൾ കൈവശമുള്ളവർക്ക് മാത്രമേ തൊഴിൽ നൽകാവൂ എന്ന് സർക്കാർ നിർദ്ദേശം തൊഴിലുടമകളും കരാറുകാരും കർശനമായി പാലിക്കണമെന്ന് അദ്ദേഹം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |