കൊച്ചി: തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി പിന്നീടു പരിഗണിക്കാൻ മാറ്റി. നേരത്തെ ഹർജി പരിഗണിച്ചപ്പോൾ ഹർജിക്കാരിക്ക് മതിയായ പൊലീസ് സംരക്ഷണം നൽകാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടിരുന്നു. ഹർജിയിലെ ആരോപണങ്ങൾക്ക് സർക്കാരിനോടു വിശദീകരണവും തേടിയിരുന്നു. എന്നാൽ ഇന്നലെ വിശദീകരണം ഫയൽ ചെയ്‌തിട്ടില്ലെന്നതു കണക്കിലെടുത്താണ് ഹർജി പിന്നീടു പരിഗണിക്കാൻ മാറ്റിയത്. പ്രതിപക്ഷം തന്നെ ഇല്ലാതാക്കുമെന്ന് ഭീഷണി മുഴക്കിയെന്നും കൈയേറ്റ ശ്രമമുണ്ടായെന്നും ചൂണ്ടിക്കാട്ടിയാണ് അജിത ഹൈക്കോടതിയെ സമീപിച്ചത്. കൗൺസിലർമാർക്ക് ഒാണസമ്മാനമായി ചെയർപേഴ്സൺ പണം നൽകിയെന്ന ആരോപണത്തെ തുടർന്നാണ് ഭീഷണിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |