കൊച്ചി: ബാല്യ, കൗമാരങ്ങളിലെ അനാഥത്വത്തിന്റെ പൊള്ളുന്ന വേദനകളെ പരിശ്രമം കൊണ്ട് മറികടന്നയാളാണ് കാലടി സ്വദേശിയായ ചിത്രകലാ അദ്ധ്യാപകൻ കെ.ആർ. രാജേഷ്. ഏഷ്യ ബുക്ക് ഒഫ് റെക്കാഡ്സ്, ഇന്ത്യാ ബുക്ക് ഒഫ് റെക്കാഡ്സ്, അമേരിക്ക ബുക്ക് ഒഫ് റെക്കാഡ്സ് എന്നിയുടേതുൾപ്പെടെ 10ലേറെ പുരസ്‌കാരങ്ങളുടെ ഉടമയാണിപ്പോൾ രാജേഷ്.
അനാഥക്കുഞ്ഞുങ്ങളുടെ ആശ്രയമായ ആലുവ എസ്.ഒ.എസ് വില്ലേജിലായിരുന്നു 23 വയസുവരെ രാജേഷിന്റെ ജീവിതം. 23 തികഞ്ഞാൽ എസ്.ഒ.എസിൽ നിന്നിറങ്ങണം. അന്ന് ആകെ സമ്പാദ്യം ഡിഗ്രി സർട്ടിഫിക്കറ്റ് മാത്രം. പിന്നീട് കാലടി സസ്കൃത സർവകലാശാലയിൽ ചിത്രകലാ പഠനത്തിന് ചേർന്നു. പഠനാനന്തരം ആലുവ ദേശം റൊഗേഷനിസ്റ്റ് അക്കാദമി സ്‌കൂളിൽ ചിത്രകലാ അദ്ധ്യാപകനായി.
ലോക്ക്‌ഡൗൺ സമയത്ത് പെൻസിൽ ലെഡ് കാർവിംഗ് (പെൻസിലിന്റെ മുനയിൽ രൂപങ്ങളും പേരുകളും കൊത്തുന്നത്) ചെയ്ത് തുടങ്ങി. പരാജയപരമ്പരകളുണ്ടായെങ്കിലും പിന്മാറാൻ രാജേഷ് തയാറായില്ല. കല കൈക്ക് വഴങ്ങിയപ്പോൾ ദേശീയ അവാർഡ് നേടിയ മുഴുവൻ മലയാള താരങ്ങളുടെയും 16 പേരുകൾ പെൻസിൽതുമ്പിൽ കൊത്തി. പേരുകളിൽ നിന്ന് രൂപങ്ങളിലേക്കും മാറി രാജേഷിന്റെ കരവിരുത്. എല്ലാം ഒന്നിനൊന്ന് മെച്ചം. സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് ആർട് ലൈൻ പെൻസിലിലാണ് രൂപങ്ങൾ കൊത്തുക.
പുരസ്‌കാരത്തിന് അപേക്ഷിക്കുമ്പോൾ
ലഭിച്ച പ്രധാന പുരസ്‌കാരങ്ങൾ
എന്നെപ്പോലെ അനാഥരായിട്ടുള്ള കൂടുതൽ കുട്ടികളെ ചിത്രകല പഠിപ്പിക്കണമെന്നും അവരെ ജീവിതത്തിൽ സഹായിക്കണമെന്നുമാണ് ആഗ്രഹം.
രാജേഷ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |