കൊച്ചി: ഒഴിവുള്ള കെട്ടിടങ്ങളും ഓഫീസ് സ്ഥലവും വാടകയ്ക്ക് നൽകുന്ന പദ്ധതിയിലൂടെ ലക്ഷങ്ങൾ കൊയ്ത് ബി.എസ്.എൻ.എൽ. എറണാകുളം മേഖലയ്ക്കു കീഴിൽ എറണാകുളം, ഇടുക്കി ജില്ലകളിൽ ഓഫീസ് സ്ഥലം വാടകയ്ക്ക് നൽകിയ വകയിൽ മാത്രം അധികം ലഭിക്കുന്നത് ഏഴ് ലക്ഷം രൂപ. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി ക്വാർട്ടേഴ്‌സുകളും പ്രതിമാസ വാടകയ്ക്ക് നൽകുന്നുണ്ട്. ഇതുകൂടി കൂട്ടിയാൽ വരുമാനം 14ലക്ഷം രൂപ കടക്കും. പദ്ധതി സംബന്ധിച്ച് കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
ബി.എസ്.എൻ.എല്ലിന്റെ സ്വന്തം കെട്ടിടങ്ങളിലെ ഒഴിവുള്ള സ്ഥലമാണ് കേന്ദ്രപൊതുമരാമത്ത് വകുപ്പിന്റെചട്ടങ്ങൾക്ക് വിധേയമായി വാടകയ്ക്ക് നൽകുന്നത്. സ്ഥലം വാടകയ്ക്ക് എടുക്കുന്നതിലേറെയും കേന്ദ്ര -സംസ്ഥാന സർക്കാർ സ്ഥാപനങ്ങളാണ്. എറണാകുളം മേഖലയിൽ സ്വകാര്യ സ്ഥാപനങ്ങളുടെ പട്ടികയിലുള്ളത് പെരുമ്പാവൂരിലുള്ള കോട്ടക്കൽ ആര്യവൈദ്യശാല മാത്രമാണ്. സ്വകാര്യ സ്ഥാപനങ്ങൾക്ക് കെട്ടിടം വാടകയ്ക്ക് നൽകണമെങ്കിൽ അഞ്ചു കോടിക്കുമേൽ വാർഷിക വരുമാനം നേടുന്ന സ്ഥാപനങ്ങളാകണമെന്ന് നിർബന്ധമുണ്ട്. പൊതു സമ്മിതിയുള്ളതുമായിരിക്കണം സ്ഥാപനം.
ഒഴിവുള്ള കെട്ടിടങ്ങളുടെയും ഓഫീസ് സ്ഥലത്തിന്റെയും വിവരങ്ങൾ ബി.എസ്.എൻ.എല്ലിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചതുരശ്ര അടിക്ക് കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നവർക്കാണ് മുൻഗണന. മൂന്ന് മുതൽ അഞ്ചു വർഷത്തേക്കാണ് കരാർ. ബി.എസ്.എൻ.എൽ സിവിൽ വിഭാഗം പരിശോധനകൾക്ക് ശേഷമാകും സ്ഥലം നൽകുക. വാടകയ്ക്ക് നൽകുന്ന കെട്ടിടത്തിന്റെ ഘടന മാറ്റാൻ അനുവാദമില്ല. സർക്കാർ- സ്വകാര്യ സ്ഥാപനങ്ങൾക്ക് വാടകയിൽ വ്യത്യാസവുമില്ല.
എറണാകുളം മേഖല
(ഇടുക്കി, എറണാകുളം)
വാടകയ്ക്ക് എടുത്ത സ്ഥാപനങ്ങൾ
(ക്വാർട്ടേഴ്‌സ്)
നിരവധി പേർ ഓഫീസ് സൗകര്യം ആവശ്യപ്പെട്ട് അന്വേഷണം നടത്തുന്നുണ്ട്. കൂടുതൽ സ്ഥലം വാടകയ്ക്ക് നൽകുന്നുമുണ്ട്.
എ.ജി.എം പ്ലാനിംഗ്,
ബി.എസ്.എൻ.എൽ,
കൊച്ചി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |