കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഏലൂരിലെ ഇന്ത്യൻ റെയർ എർത്ത്സിൽ ക്വാളിറ്റി കൺട്രോൾ വിഭാഗത്തിലെ മാനേജരും തിരുവനന്തപുരം സ്വദേശിയുമായ എ.അശോക് കുമാറിന്റെ വീട്ടിലെത്തുന്നവർ ചുവരിലെ ചിത്രത്തിലേക്ക് ആദ്യമൊന്ന് നോക്കും. രണ്ടാമത്തെ നോട്ടത്തിൽ ഫോട്ടോയിലെ ആൾ ഒറിജിനലാണോ എന്ന ചോദ്യവും ഒപ്പം വരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം കുടുംബസമേതം നിൽക്കുന്ന ഫോട്ടോയാണത്.
2009ൽ സിക്കിമിലെ ബാബ മന്ദിർ എന്നറിയപ്പെടുന്ന ബാബ ഹർഭജൻ സിംഗിന്റെ നാമധേയത്തിലുള്ള ക്ഷേത്രത്തിൽ വച്ചെടുത്തതാണ് ചിത്രം. ഗുജറാത്ത് മുഖ്യമന്ത്രിയായ മോദി അവിടം സന്ദർശിക്കുമ്പോൾ കുടുംബസമേതം വിനോദയാത്ര പോയ അശോക് കുമാറും കുടുംബവും അവിടെ ഉണ്ടായിരുന്നു. സുരക്ഷാ ജീവനക്കാർ പരിസരത്തുള്ളവരെയെല്ലാം ഒഴിപ്പിച്ച് ദൂരേക്ക് മാറ്റുമ്പോൾ ഇവർ തൊട്ടടുത്ത കാന്റീനിലായിരുന്നു. അപ്രതീക്ഷിതമായി ചായ കുടിക്കാൻ അദ്ദേഹം കാന്റീനിലേക്ക് കയറിയപ്പോൾ ഇവരെ കാണുകയും കുശലാന്വേഷണം നടത്തി പരിചയപ്പെടുകയും ചെയ്തു. മലയാളികളാണെന്നറിഞ്ഞപ്പോൾ ഒ.രാജഗോപാലിനെ അറിയുമോയെന്നായി ചോദ്യം. സംസാരിച്ചു നിൽക്കുന്നത് 12 വയസുകാരൻ മകൻ അരവിന്ദ് കാമറയിൽ പകർത്താൻ ശ്രമിച്ചപ്പോൾ സ്പെഷ്യൽപ്രൊട്ടക്ഷൻ ഗ്രൂപ്പിലെ ഓഫീസർ അത് വിലക്കുകയും ക്യാമറ പിടിച്ചെടുക്കുകയും ചെയ്തു. അതുകണ്ട് നരേന്ദ്ര മോദി ഇടപെടുകയും അതേ ഓഫീസറെക്കൊണ്ടു തന്നെ ഫാമിലിക്കൊപ്പം നിൽക്കുന്ന ഫോട്ടോ എടുപ്പിക്കുകയും ചെയ്തു. പകച്ചു നിന്ന അരവിന്ദനോട് ഇപ്പോൾ സന്തോഷമായില്ലെ എന്നു പറഞ്ഞ് തോളിൽ തട്ടി ആശ്വസിപ്പിക്കുകയും ചെയ്തു. അരവിന്ദ് ഇന്ന് എം.ടെക് വിദ്യാർത്ഥിയാണ്. മകൾ അശ്വതി വിവാഹിതയായി എം.ഫിൽ ചെയ്യുന്നു. ഭാര്യ ബിന്ദു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |