കൊച്ചി: ജില്ലയിലെ സർക്കാർ പി.ഡബ്ള്യു.ഡി റസ്റ്റ് ഹൗസുകൾക്ക് ജനപ്രീതി. റസ്റ്റ് ഹൗസുകൾ പീപ്പിൾസ് റസ്റ്റ് ഹൗസുകൾ ആയതുമുതൽ നിരവധി ആളുകളാണ് പ്രതിദിനം മുറികളെടുക്കുന്നത്. എല്ലാ റസ്റ്റ് ഹൗസുകളും ഭൂരിഭാഗം ദിവസങ്ങളിലും മുറികളെല്ലാം ബുക്ക്ഡ് ആണ്. കഴിഞ്ഞ നവംബർ മുതലാണ് റസ്റ്റ് ഹൗസുകൾ ഓൺലൈൻ വഴി ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയത്.
ജില്ലയിൽ 16 റസ്റ്റ് ഹൗസുകൾ
ജില്ലയിൽ 16 റസ്റ്റ് ഹൗസുകളാണ് ഉള്ളത്. ഇവ അറ്റകുറ്റപ്പണികൾ നടത്തിയും മോടി പിടിപ്പിച്ചും പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുകയായിരുന്നു.
ഏറ്റവും വലിയ താമസശൃംഖല
സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിനാണ് ഏറ്റവും വലിയ അക്കോമഡേഷൻ സൗകര്യം സ്വന്തമായി ഉള്ളത്. 153 റസ്റ്റ് ഹൗസുകളിലായി 1151 മുറികൾ ഉണ്ട്. കെ.ടി.ഡി.സി മാനേജിംഗ് ഡയറക്ടറാണ് ഇവയുടെ നോഡൽ ഓഫീസർ.
റസ്റ്റ് ഹൗസുകളുടെ ഭാഗമായി ഭക്ഷണശാലകൾ ആരംഭിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുകയാണ്. ഫ്രണ്ട് ഓഫീസ് അടക്കമുള്ള സംവിധാനങ്ങളും ശുചിത്വവും സി.സി.ടി.വി സംവിധാനങ്ങളും ഏർപ്പെടുത്തിയാണ് റസ്റ്റ് ഹൗസുകൾ പ്രവർത്തിക്കുന്നത്.
റസ്റ്റ് ഹൗസുകളെ അവയുടെ നിലവാരം, നഗര പ്രദേശം എന്നിവ അടിസ്ഥാനപ്പെടുത്തി രണ്ട് ക്ലാസുകളായി തിരിച്ചിട്ടുണ്ട്. ജില്ലയിൽ ഡബിൾ റൂമുകളാണ് ഉള്ളത്. എ.സി, നോൺ എ.സി റൂമുകൾ ലഭ്യമാണ്.
ജില്ലയിലെ റസ്റ്റ് ഹൗസുകളും
മുറികളുടെ എണ്ണവും
ക്ലാസ് 1 കാറ്റഗറി
എറണാകുളം (25), കൂത്താട്ടുകുളം (12), ആലുവ (21)
ക്ലാസ് 2 കാറ്റഗറി
ഫോർട്ടുകൊച്ചി (6), ഞാറയ്ക്കൽ (4), മൂവാറ്റുപുഴ (9), പട്ടിമറ്റം (4), പുത്തൻകുരിശ് (4), കോതമംഗലം (8), പെരുമ്പാവൂർ (7), കാലടി (4), നോർത്ത് പരവൂർ (7), അങ്കമാലി (17), പത്തടിപാലം (8), തൃപ്പൂണിത്തുറ (6), കാക്കനാട് (4).
നിരക്ക്
ക്ലാസ്-1
ഡബിൾ റൂം എ.സി-1000
നോൺ എ.സി-600
സ്യൂട്ട് റൂം എ.സി-2000
നോൺ എ.സി- 1500
ക്ലാസ്-2
ഡബിൾ റൂം എ.സി- 750
നോൺ എ.സി- 450
സ്യൂട്ട് റൂം എ.സി-2000
നോൺ എ.സി.1000
കുറഞ്ഞ നിരക്കിൽ നല്ല മുറികൾ ലഭിക്കുക എന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയ ഗുണകരമാണ്. സർക്കാരിന്റേത് ആകുമ്പോൾ സുരക്ഷിതവുമായിരിക്കും. സ്വകാര്യ മുറികളെക്കാളും നിരക്കിൽ വലിയ മാറ്റമാണ് റസ്റ്റ് ഹൗസുകളിൽ ഉള്ളത്.
സുരേഷ് കുമാർ,
താമസക്കാരൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |