കൊച്ചി: സമാധാനത്തോടെ ജീവിക്കാൻ കഴിയാത്ത വിധത്തിൽ വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവവിരുദ്ധത പടരുന്നത് ആശങ്കാകരമണെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി). വിദ്വേഷപ്രചാരണങ്ങളും ശത്രുതാമനോഭാവവും ഗുരുതരമായ സ്ഥിതി സൃഷ്‌ടിച്ചതായി കെ.സി.ബി.സി ഡപ്യൂട്ടി ഡയറക്ടർ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി പ്രസ്താവനയിൽ പറഞ്ഞു. മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ്, ഹരിയാന, ഗുജറാത്ത്, കർണ്ണാടക സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കെതിരെ ആക്രമണങ്ങളുണ്ടായി. വർദ്ധിക്കുന്ന അതിക്രമങ്ങളും ചില നിയമനിർമ്മാണങ്ങളും ഭരണഘടനാ വിരുദ്ധവും രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിള്ളൽ വീഴ്‌ത്തുന്നതുമാണ്. വൈദികർക്കും സന്യസ്തർക്കുമെതിരെ മതപരിവർത്തനം ആരോപിച്ച് ആക്രമണം അഴിച്ചുവിടുകയാണ്. ഇതിനെതിരെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്ന് മെത്രാൻ സമിതി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |