കൊച്ചി: ജില്ലയിലെ പഠനവൈകല്യം പ്രകടിപ്പിക്കുന്ന വിദ്യാർത്ഥികൾക്കായുള്ള സർട്ടിഫിക്കറ്റുകൾ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ടി.ജെ. വിനോദ് എം.എൽ.എ കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥതലത്തിൽ കാര്യങ്ങൾ വേണ്ടവിധം നടപ്പാക്കാത്തതാണ് കാരണമെന്നും എം.എൽ.എ പറഞ്ഞു.
എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 31നാണ് നിശ്ചയിച്ചിരിക്കുന്നത്. പഠനവൈകല്യമുള്ള കുട്ടികൾക്ക് ഇതിന്റെ സാക്ഷ്യപത്രം കൂടി ലഭിച്ചാലേ പരീക്ഷയ്ക്ക് സ്ക്രൈബിന്റെയോ ഇന്റർപ്രെറ്ററുടെയോ സഹായം ലഭിക്കൂ. ഐ.ക്യു ടെസ്റ്റ് നടത്തുന്നതിനുള്ള സർക്കാർ അംഗീകരിച്ച ക്ളിനിക്കൽ സൈക്കോളജിസ്റ്റുമാരുടെ അഭാവവും മെഡിക്കൽ ബോർഡ് ചേരാത്തതും സാക്ഷ്യപത്രം നൽകുന്നതിനുള്ള തടസങ്ങളാണ്. പ്രശ്നം പരിഹരിക്കണം എന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ, ആരോഗ്യ മന്ത്രിമാർക്ക് നിവേദനം നൽകിയെന്നും എം.എൽ.എ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |