SignIn
Kerala Kaumudi Online
Thursday, 25 April 2024 6.23 PM IST

ജനസാഗരമിരമ്പി സമ്മേളന നഗരി

df

കൊച്ചി: സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ അവസാനദിനം സമ്മേളന നഗരി അക്ഷരാർത്ഥത്തിൽ ചുവന്നു. സംസ്ഥാനത്തിന്റെ നാനാതുറകളിൽ നിന്നും എത്തിയ പാർട്ടി അനുഭാവികൾ സമ്മേളന നഗരിയെ സജീവമാക്കി. ചുവന്ന കൊടികൾ ജനക്കൂട്ടത്തിനു മുകളിൽ പാറിപ്പറന്നു. കുട്ടികളും യുവാക്കളും മുതിർന്നവരും എല്ലാവരും സമ്മേളന നഗരിയിലേക്ക് ഒഴുകിയെത്തി. ആഥിതേയമൊരുക്കിയ എറണാകുളത്തിന് എല്ലാവരും നന്ദി അറിയിച്ചു. കൊവിഡ് പ്രതിസന്ധിക്കിടയിലും സമ്മേളനം വിജയമാക്കയതിന് പിന്നിൽ എറണാകുളത്തെ എല്ലാ പ്രതിനിധികൾക്കും നേതാക്കൾ അനുമോദനവും അറിയിച്ചു. സമ്മേളനത്തിന്റെ അവസാനംവരെ ആളുകൾ സമ്മേളന നഗരിയിലേക്ക് എത്തുന്നുണ്ടായിരുന്നു. പലരും ജോലി സ്ഥലത്തുനിന്നും ഓടിയെത്തി. നടപ്പാതകളിൽ വരിവരിയായിനിന്ന് എല്ലാവരും സമ്മേളനനഗരിയിലേക്ക് പ്രവേശിക്കുമ്പോൾ പുറത്തുനിന്ന് മുദ്രാവാക്യം വിളികളും ഉയർന്നു.

 വിജയമാകുമെന്നതിൽ സംശയമില്ലായിരുന്നു

എറണാകുളത്ത് വിജയമാകുമെന്ന് സംശയിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളത്ത് പ്രസ്ഥാനം എത്രമാത്രം ഐക്യത്തോടെയും യോജിപ്പോടെയും നീങ്ങുന്നതിന്റെ വിജയമാണ് സമ്മേളന പ്രവർത്തനം. പ്രസ്ഥാനത്തെ തകർക്കാൻ ശ്രമിച്ചത് വിജയിച്ചില്ല. അടിസ്ഥാനവർഗത്തിന്റെ താത്പര്യത്തിനൊപ്പമാണ് പാർട്ടി. ചിലപ്പോൾ തെറ്റുണ്ടായാൽ തിരുത്താൻ ഞങ്ങളുടേതായ രീതിയുണ്ട്. കാൽവഴുതിയവരെ തള്ളുകയല്ല, തെറ്റുതിരുത്താൻ പാർട്ടി സാവകാശം നൽകി. പാർട്ടിക്ക് അമ്മയുടെ സ്ഥാനമാണെന്ന് അന്നു പറഞ്ഞു. അതാണ് ഇന്നത്തെ ചൊടി വരുന്നതരത്തിൽ എതിരാളികൾക്ക് സഹിക്കാൻ പറ്റാത്ത വിധത്തിലുള്ള യോജിപ്പിന്റെ അടിസ്ഥാനം. രാജ്യത്തെ പാർട്ടിക്ക് അഭിമാനിക്കാം. ആവേശം പകർന്ന സമ്മേളനം. അതാണ് പാർട്ടിയുടെ കരുത്ത്.

 ജില്ലാ കമ്മിറ്റിക്ക് കൊടിയേരിയുടെ പ്രശംസ

സി.പി.എമ്മിന്റെ ചരിത്രത്തിലെ പ്രധാന ചുവടുവയ്പ്പായിരുന്നു എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനം. ഏറ്റവും മികച്ച രീതിയിൽ സംഘാടകർ പ്രവർത്തിച്ചു. എല്ലാ തീരുമാനങ്ങളും ഐക്യകണ്ഡേനയായിരുന്നുവെന്നും കൊടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

 എസ്.എഫ്.ഐയിൽ നിന്നും വളർന്നു വന്നയാളാണ് ഞാൻ. പാർട്ടി ഏല്പിക്കുന്ന ചുമതലകൾ ആത്മാർത്ഥമായി ചെയ്യാൻ ശ്രമിക്കാറുണ്ട്. ഇപ്പോൾ ഏല്പിച്ചിരിക്കുന്നത് വലിയൊരു ഉത്തരവാദിത്തമാണ്. അത് എന്നാൽ കഴിയുന്ന തരത്തിൽ നിർവഹിക്കും."

ഡോ. ചിന്ത ജെറോം

സംസ്ഥാന സമിതിയംഗം

 ഞാൻ വിശ്വസിക്കുന്ന പ്രസ്ഥാനമാണ്. ഓർമ്മവച്ച നാൾ മുതൽ പ്രസ്ഥാനത്തിനൊപ്പം പ്രവർത്തിക്കുന്നതാണ്. അതിനാൽത്തന്നെ സംസ്ഥാന സമ്മേളനത്തിന് പങ്കെടുക്കാതിരിക്കാനാവില്ല. ഞങ്ങൾ സുഹൃത്തുക്കളും സഹപ്രവർത്തകരും ഒന്നിച്ചാണ് എത്തിയത്."

ഗോപിക വിജയപ്രസാദ്

കൗൺസിലർ

ആലപ്പുഴ നഗരസഭ

 ഡൽഹിയിലായിരുന്നു ഞാൻ. സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനായിട്ടാണ് നാട്ടിൽ എത്തിയത്. സമ്മേളന നഗരയിൽ എത്തിയില്ലെങ്കിൽ അത് വലിയ നഷ്ടമാകും. അതിനാലാണ് എത്തിയത്."

എം.എസ്. അഭിവാദ്

തിരുവനന്തപുരം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, CPIM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.