കൊച്ചി: നാഷണൽ സെക്യൂരിറ്റി ഗാർഡൊരുക്കിയ (എൻ.എസ്.ജി) കടുകട്ടിപരീക്ഷയിൽ വൻ വിജയം കൊയ്‌ത് കേരള പൊലീസ്. മൈനുകൾ കുഴിച്ചിട്ട കാട്ടുവഴി താണ്ടലും തീവ്രവാദകേന്ദ്രങ്ങളിലെ ചെറുത്തുനിൽപ്പും എഴുത്തുപരീക്ഷയും ഉൾപ്പെടെ ജോയിന്റ് കൗണ്ടർ ഐ.ഇ.ഡി ടെസ്റ്റിൽ നാല് ടാസ്‌കുകളാണ് ഉണ്ടായിരുന്നത്.
തിരഞ്ഞെടുക്കപ്പെട്ട എട്ട് സംസ്ഥാനങ്ങളിലെ പൊലീസ് ബോംബ് സ്ക്വാഡ് സംഘം നേർക്കുനേരെത്തിയ 'ഓപ്പറേഷനിൽ" രണ്ടാംസ്ഥാനമാണ് കേരലള പൊലീസിന്; കർണാടകയാണ് ഒന്നാമത്.
ജോയിന്റ് കൗണ്ടർ ടെസ്റ്റ് ആരംഭിച്ച് അഞ്ചാംവർഷമാണ് കേരളം മെഡൽപ്പട്ടിയിൽ ഇടംപിടിക്കുന്നത്. ആദ്യ മൂന്നുതവണ തിരഞ്ഞെടുക്കപ്പെട്ടില്ല. നാലാം സീസണിൽ കാര്യമായ പോയിന്റ് നേടാതെ പുറത്തായി. ഇക്കുറി, ജയിക്കണമെന്ന ഉറച്ചതീരുമാനമാണ് 21 അംഗ സംഘത്തിന് ഹരിയാനയിലെ മനേസറിലെ എൻ.എസ്.ജി ആസ്ഥാനത്ത് തലയെടുപ്പോടെ നിൽക്കാനായത്. ബോംബ് സ്ക്വാഡ് തിരുവനന്തപുരം യൂണിറ്റ് ഇൻസ്പെക്ടർ ജി. ശ്രീകുമാരനാണ് ടീം ക്യാപ്റ്രൻ.
ബോംബ് സ്ക്വാഡ് അംഗങ്ങളിൽ നിന്ന് 15 പേരെയാണ് തിരിഞ്ഞെടുത്തത്. ഇതിന് പുറമേ, ഡോഗ് സ്ക്വാഡിലെ നാലുപേരും ഡ്രൈവർ, കുക്ക് എന്നിവരും ഉൾപ്പെടുന്നതായിരുന്നു കേരളാ ടീം. തിരുവനന്തപുരത്ത് നിന്ന് പ്രത്യേക ബസിലായിരുന്നു ഹരിയാനയിലേക്കുള്ള യാത്ര.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |