കൊച്ചി: റോഡുകളെ പറ്റി പൊതുജനങ്ങളുടെ പരാതി അറിയിക്കാനുള്ള പി.ഡബ്ള്യു.ഡി 4 യു ആപ്പ് വഴി ഇന്നലെവരെ ജില്ലയിൽ പരിഹരിച്ചത് 1577 പരാതികൾ. 790 എണ്ണം ഇനിയും തീർപ്പാക്കാനുണ്ട്. ആപ്ലിക്കേഷനിൽ ലഭിക്കുന്ന പരാതികൾ കേന്ദ്രീകൃത പരാതി പരിഹാര സെല്ലിൽ നിന്ന് മെയിന്റനൻസ് വിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയർമാർക്കും ബന്ധപ്പെട്ട ഡിവിഷനുകളിലേക്കും സബ്ഡിവിഷനുകളിലേക്കും കൈമാറുന്നതാണ് രീതി.
എറണാകുളം, മൂവാറ്റുപുഴ ഡിവിഷനുകളിലായാണ് പരാതികൾ എത്തിയത്. എറണാകുളം ഡിവിഷന്റെ കീഴിൽ നിന്ന് 1,362 പരാതികളും മൂവാറ്റുപുഴ ഡിവിഷനിൽ നിന്ന് 1005 പരാതികളുമാണ് ലഭിച്ചത്. എറണാകുളം ഡിവിഷനിൽ 926 പരാതികളും മൂവാറ്റുപുഴ ഡിവിഷനിൽ 651 പരാതികളും പരിഹരിച്ചു. ആരംഭിച്ച് 10 മാസത്തിനിടെ 18,595 പരാതികളായിരുന്നു സംസ്ഥാന വ്യാപകമായി ആപ്പിലൂടെ ലഭിച്ചത്. 13,644 എണ്ണം പരിഹരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |