കൊച്ചി: ഒരൊറ്റ ചവിട്ടുകൊണ്ട് കെ-റെയിലിനു വേണ്ടി കേരളം മുഴുവൻ ഭൂമി അളന്നെടുക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാരെന്ന് കെ.സി.ബി.സി. തിരുവനന്തപുരം കണിയാപുരം കരിച്ചാറയിലെ സംഭവം അധികാരത്തിന്റെ അഹന്തയാണ്. പൊതുജനത്തിന്റെ ജീവിതത്തിലേക്ക് റെയിലോടിക്കാൻ തെരുവിൽ പൗരന്മാരെ നേരിടുകയാണെന്നും കെ.സി.ബി.സി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പൗരന്മാർ തെരുവിലിറങ്ങിയത് അവരുടെ വർഷങ്ങളായുള്ള അദ്ധ്വാനത്തിന്റെ ഫലവും കെട്ടിടങ്ങളും സർക്കാർ ഏറ്റെടുത്ത് അവരെ തെരുവിൽ ഇറക്കിവിടുന്നതിനാലാണ്. ഫാസിസത്തെ ഡൽഹിയിൽ ഒറ്റയ്ക്ക് നേരിട്ട രാഷ്ട്രീയ നേതാവിന് ധീരപരിവേഷവും കേരളത്തിൽ അനാഥരാകുന്ന മനുഷ്യർ മാവോയിസ്റ്റുകളുമാകുന്നത് ഏത് പ്രത്യയശാസ്ത്ര പാഠമാണെന്നും കെ.സി.ബി.സി മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ.ഡോ.ഏബ്രഹാം ഇരിമ്പിനിക്കൽ വാർത്താക്കുറിപ്പിൽ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |