തൃക്കാക്കര: കേരളത്തിന്റെ സിലിക്കൺ വാലിയാണ് കാക്കനാട്. ഐ.ടി കമ്പനികളുടെ ആസ്ഥാനം. അരലക്ഷത്തോളം ടെക്കികൾ രാപകലില്ലാതെ വിഹരിക്കുന്നയിടം. ഐ.ടി സിരാകേന്ദ്രമായ ഇൻഫോപാർക്ക് സ്ഥിതി ചെയ്യുന്ന മണ്ഡലമാണ് തൃക്കാക്കര. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ അവർക്കും ചില കാര്യങ്ങൾ പറയാനുണ്ട്. അവർ നേരിടുന്ന ചില പ്രശ്നങ്ങളും ആവശ്യങ്ങളും..
2014 വരെ ടെക്കികൾക്ക് പോളിംഗ് ദിനത്തിലെ പൊതുഅവധിക്ക് അർഹതയില്ലായില്ലായിരുന്നു. പല കമ്പനികളും അമേരിക്ക ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങൾക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത്. വോട്ടിംഗിന് അവധി നൽകുന്ന പതിവ് അവിടെയെങ്ങും ഇല്ല. ഈ ന്യായത്തിന്റെ പേരിലായിരുന്നു അവധി നിഷേധം. 2014ൽ ജില്ലാ കളക്ടറുടെ കർക്കശമായ ഇടപെടലിനെ തുടർന്ന് അവധി ലഭിച്ചു.
കെ-റെയിൽ വന്നാൽ യാത്രാ സൗകര്യം ലഭിക്കും. വാട്ടർ മെട്രോ,കൊച്ചി മെട്രോ തുടങ്ങിയ പദ്ധതികൾ ഇൻഫോപോപാർക്കിലേക്ക് എത്തുന്നതോടെ കാക്കനാട് ഐ.ടി നഗരം വളരും.
സന്തോഷ്
മേലേകളത്തിൽ
ഹൈവേ വികസനം, ഐ.ടി ഇടനാഴി, സീ-പോർട്ട് എയർ പോർട്ട് റോഡ് വികസനം എന്നിവ നടപ്പാക്കാനാകാത്തത് വലിയ പോരായ്മയാണ്.വികസന കാഴ്ച്ചപ്പാടുള്ള എം.എൽഎയെയാണ് ആവശ്യം
രജിത്ത്
ഇൻഫോപാർക്കിലെ വനിതാ ജീവനക്കാർക്ക് രാത്രി ഏഴുമണി കഴിഞ്ഞാൽ യാത്ര ബുദ്ധിമുട്ടാണ്. കൂടുതൽ ബസ് സർവീസ് ആരംഭിക്കണം. ഇപ്പോൾ ഓൺലൈൻ ടാക്സികളാണ് ഏക ആശ്രയം.
ആതിര രാമചന്ദ്രൻ
കാക്കനാട് നിന്ന് ഇൻഫോപാർക്കിലേക്ക് ഫീഡർ സർവ്വീസ് വേണം. രാത്രി 7.45 കഴിഞ്ഞാൽ ഇപ്പോൾ ബസില്ല. കെ-റെയിൽ നല്ല പദ്ധതിയാണ്.
ആഷിക്
ശുദ്ധമായ ഭക്ഷണ സാധനങ്ങൾ ലഭ്യമാക്കാൻ നടപടി
വേണം. ഭക്ഷണത്തിലെ മായങ്ങൾ മൂലം ആരോഗ്യപ്രശ്നങ്ങൾ വർദ്ധിച്ചുവരികയാണ്.
അനിൽ ഉണിക്കാട്ട്
ഗതാഗത സൗകര്യം
മെച്ചപ്പെടുത്തണം . തൃക്കാക്കരയിലെ റോഡുകൾ ആധുനികമായി വികസിപ്പിക്കണം.
അവറാച്ചൻ
ജോൺ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |