കൊച്ചി: രണ്ടാം ദിവസവും മഴ മാറി നിന്നതോടെ ജില്ല ആശ്വാസത്തിൽ. നിലവിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് മാത്രമാണ് ജില്ലയിൽ അവശേഷിക്കുന്നത്. കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിലെ ക്യാമ്പിൽ പി ആൻഡ് ടി കോളനിയിലെ മൂന്ന് കുടുംബങ്ങളിലെ എട്ട് പേരാണുള്ളത്. ശനിയാഴ്ച ജില്ലയിൽ പൊതുവെ തെളിഞ്ഞ അന്തരീക്ഷമായിരുന്നു. ചിലയിടങ്ങളിൽ ചെറിയ തോതിൽ മഴ പെയ്തു. പ്രകൃതിക്ഷോഭം മൂലമുള്ള നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. മഴ കുറഞ്ഞെങ്കിലും കൺട്രോൾ റൂമുകളുടെ പ്രവർത്തനം തുടരുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |