കൊച്ചി: തുല്യനീതിക്കായി പോരാടിയ അതുല്യപ്രതിഭയാണ് കവിതിലകൻ പണ്ഡിറ്റ് കറുപ്പനെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ. നഗരേഷ് പറഞ്ഞു. 138 മത് പണ്ഡിറ്റ് കറുപ്പൻ ജയന്തിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവശ സമുദായങ്ങളുടെ വിമോചനത്തിനായി തൂലിക പടവാളാക്കി പോരാട്ടം നടത്തിയ ബഹുമുഖപ്രതിഭയായിരുന്നു പണ്ഡിറ്റ് കറുപ്പനെന്നും അദ്ദേഹം പറഞ്ഞു.
തന്റെ സമുദായത്തേക്കാൾ താഴ്ന്നവരെന്ന് കരുതപ്പെട്ടിരുന്ന വിഭാഗത്തെ സംഘടിത ശക്തിയാക്കി വളർത്തിയെടുക്കാൻ നേതൃത്വം നൽകിയതാണ് പണ്ഡിറ്റ് കറുപ്പനെ നവോത്ഥാന നായകനെന്ന നിലയിൽ ശ്രദ്ദേയനാക്കുന്നതെന്ന് മുഖ്യപ്രഭാഷണത്തിൽ ഡോ.കെ.എസ്. രാധാകൃഷ്ണൻ പറഞ്ഞു. ഭാരതീയ സംസ്‌കാരത്തിൽ ഊന്നിനിന്നുകൊണ്ട് ജാതിവിവേചനത്തെ അദ്ദേഹം എതിർത്തു. പണ്ഡിറ്റ് കറുപ്പൻ എഴുതിയ 'ബാലാകലേശം’ എന്ന നാടകത്തിലൂടെയാണ് ആദ്യമായി ഒരു പുലയൻ സാഹിത്യത്തിൽ പ്രവേശിക്കുന്നതെന്നും ഡോ. രാധാകൃഷ്ണൻ പറഞ്ഞു.
എം.കെ. കുഞ്ഞോലിന് കവിതിലകൻ പണ്ഡിറ്റ് കറുപ്പൻ പുരസ്‌കാരം ജസ്റ്റിസ് എൻ. നഗരേഷ് സമർപ്പിച്ചു. ചടങ്ങിൽ കെ.കെ. വാമലോചനൻ, വി. സുന്ദരം, ഡോ. ഗോപിനാഥ് പനങ്ങാട്, കാ. ഭാ. സുരേന്ദ്രൻ, ആർ.വി. ബാബു, കെ.ആർ. ദിവാകരൻ, അഡ്വ. എം.ടി. മുരളീധരൻ, സുനിൽ തീരഭൂമി, ഡോ.മല്ലിക എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |