കൊച്ചി: മഴക്കാലം തിമിർക്കുമ്പോൾ കന്നുകാലികൾക്കും വേണം പ്രത്യേക ശ്രദ്ധ. ഈ സമയത്ത് കാലികളെ ബാധിക്കുന്ന മുടന്തൻ പനി, കുളമ്പുരോഗം, പൂപ്പൽ വിഷബാധ എന്നിവയ്ക്കെതിരെ ക്ഷീരകർഷകർ കരുതിയിരിക്കണം.
ശ്രദ്ധിക്കേണ്ടവ
പാലുത്പാദനം കൂടുതലുള്ള പശുക്കൾക്ക് മഴക്കാലത്ത് ഊർജം കൂടുതലായുള്ള തീറ്റകൾ ആവശ്യമായ അളവിൽ നൽകണം.
മേയ്-ജൂണിൽ ഈച്ച, കൊതുക് എന്നിവയെ നിയന്ത്രിക്കണം. കർപ്പൂരം, കുന്തിരിക്കം, തുമ്പ എന്നിവ പുകയ്ക്കുന്നത് നല്ലതാണ്.
കാലിത്തീറ്റ, വൈക്കോൽ തുടങ്ങിയവ ഈർപ്പം തട്ടാതെ സൂക്ഷിക്കുക.
തൊഴുത്ത് എപ്പോഴും വൃത്തിയായിരിക്കണം. ഇതിനായി ബ്ലീച്ചിംഗ് പൗഡർ, അലക്കുകാരം, കുമ്മായം എന്നിവ ഉപയോഗിക്കാം.
തറയിൽ വെള്ളവും പാലും കെട്ടി കിടക്കുന്നത് ഒഴിവാക്കണം.
കറവക്കാരൻ ശുചിത്വം ഉറപ്പുവരുത്തണം. കറവയ്ക്ക് മുമ്പായി അകിട് വൃത്തിയായി കഴുകി തുടയ്ക്കണം. അകിടിൽ ഉണ്ടാകുന്ന ചെറിയ മുറിവുകൾ നിസാരമായി കാണരുത്.
കറവയ്ക്കുശേഷം പോവിഡോൺ അയഡിൻ ലായനി ഉപയോഗിച്ച് കാമ്പുകൾ മുക്കുന്നത് അകിട് വീക്കം തടയാൻ സഹായിക്കും.
ഏതു കാലാവസ്ഥയിലും ചാണകവും മൂത്രവും തൊഴുത്തിനു സമീപം കെട്ടിനിൽക്കാതെ നീക്കണം.
കുളമ്പുരോഗത്തിന് സർക്കാർ നടപ്പാക്കുന്ന പ്രതിരോധ കുത്തിവയ്പ്പ് സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക.
മൃഗങ്ങളോട് അടുത്ത് പെരുമാറുന്നവരും ക്ഷീര കർഷകരും വ്യക്തി ശുചിത്വം പാലിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |