കൊച്ചി: മണീട് കുടുംബാരോഗ്യകേന്ദ്രം, രായമംഗലം കുടുംബാരോഗ്യകേന്ദ്രം, തൃപ്പൂണിത്തുറ നഗരകുടുംബാരോഗ്യകേന്ദ്രം എന്നിവയെ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡിന് തിരഞ്ഞെടുത്തു. ഒ.പി, ലാബ്, ദേശീയ ആരോഗ്യ പരിപാടി, ജനറൽ അഡ്മിനിസ്ട്രേഷൻ എന്നീ വിഭാഗങ്ങളിലായി അടിസ്ഥാന സൗകര്യങ്ങൾ, പ്രധാന സേവനങ്ങൾ, അണുബാധ നിയന്ത്രണം, ശുചിത്വം, സൗകര്യങ്ങൾ, ഗുണമേന്മ, രോഗീ സൗഹൃദം എന്നിവ വിലയിരുത്തിയാണ് അംഗീകാരം. മണീട് കുടുംബാരോഗ്യകേന്ദ്രത്തിന് ഈ വിഭാഗങ്ങളിൽ 98.47 ശതമാനവും രായമംഗലം കുടുംബാരോഗ്യകേന്ദ്രത്തിന് 96 ശതമാനവും സ്‌കോർ ലഭിച്ചു. തൃപ്പൂണിത്തുറ നഗരകുടുംബാരോഗ്യകേന്ദ്രത്തിന് 90.30 ശതമാനം സ്‌കോർ ലഭിച്ചു.
ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ദേശിയതലത്തിലുമായി നടത്തിയ വിവിധ മൂല്യനിർണ്ണയങ്ങളിലൂടെയാണ് ആശുപത്രികളെ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് അംഗീകാരത്തിനായി തിരഞ്ഞെടുത്തത്. സർക്കാരിന്റെ ആർദ്രം ദൗത്യത്തിന്റെ ഭാഗമായി അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തി കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി ഉയർത്തിയവയാണ് അംഗീകാരം നേടിയ മൂന്ന് ആരോഗ്യസ്ഥാപനങ്ങളും. കേന്ദ്ര ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലുള്ള സംഘം എപ്രിലിൽ നടത്തിയ വിശദപരിശോധനയിലൂടെയാണ് അംഗീകാരത്തിനായി ഈ ആശുപത്രികളെ തിരഞ്ഞെടുത്തത്. ഏപ്രിൽ 21, 22 തൃപ്പൂണിത്തുറ, 25, 26 രായമംഗലം, 27, 28 മണീട് എന്നിങ്ങനെയാണ് കേന്ദ്രസംഘം സന്ദർശനം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |