തൃക്കാക്കര: നമ്പർപ്ളേറ്റും സുരക്ഷാ സംവിധാനങ്ങളുമില്ലാത്ത ന്യൂജെൻ ബൈക്കുകൾ പിടികൂടി മോട്ടോർവാഹന വകുപ്പ് കേസെടുത്തു. എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ ജി. അനന്തകൃഷ്ണന്റെ നിർദ്ദേശത്തെത്തുടർന്ന് പള്ളിക്കര, പെരുമ്പാവൂർ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ബൈക്കുയാത്രക്കാർ കുടുങ്ങിയത്. ഇവരിൽ ഭൂരിഭാഗവും കോളേജ് വിദ്യാർത്ഥികളായിരുന്നു. ഒരു ന്യൂജെൻ ബൈക്കിന്റെ പിൻവശത്തെ നമ്പർപ്ളേറ്റ് ഊരിമാറ്റാവുന്ന നിലയിലായിരുന്നു. മറ്റൊരു ബൈക്കിൽ സുരക്ഷാസംവിധാനങ്ങൾ നീക്കംചെയ്ത നിലയിലായിരുന്നു. കാതടപ്പിക്കുന്ന ശബ്ദത്തിൽ പാഞ്ഞ നാല് വാഹന ഉടമകൾക്കെതിരെ കേസെടുത്തു. ഏഴു ദിവസത്തിനകം ബൈക്കുകൾ പൂർവ സ്ഥിതിയിലാക്കി ഹാജരാക്കാൻ നിർദേശം നൽകി.
എം.വി.ഐ വിജേഷ് പി.വി, എ.എം.വി.ഐ രജനീഷ് എസ്.സോജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |