SignIn
Kerala Kaumudi Online
Friday, 19 April 2024 3.20 PM IST

എടയാറിൽ സ്പിരിറ്റ് എത്തിച്ചത് 'വാളയാർ പരമശിവം" സ്റ്റൈലിൽ

spirit

കൊച്ചി: കണ്ടാലോ പച്ചക്കറി വണ്ടി, അല്ലെങ്കിൽ ഇറച്ചിക്കോഴി വണ്ടി! ഉള്ളിലുള്ളതോ നല്ല ഉഗ്രൻ സ്‌പിരിറ്റും. 'റൺവേ" സിനിമയിൽ ദിലീപ് അവതരിപ്പിച്ച 'വാളയാർ പരമശിവം" കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന സ്പിരിറ്റ് കടത്ത്! ആലുവ എടയാറിലെ പ്രവർത്തനരഹിതമായ ഓയിൽ കമ്പനിയിൽ നിന്ന് 8,500 ലിറ്റർ ഗോവൻ സ്പിരിറ്റ് പിടികൂടിയ കേസിലെ പ്രതികൾ ചെക്ക്പോസ്റ്റുകളിലെ ഉദ്യോഗസ്ഥരെ കബളിപ്പിച്ചത് 'പരമശിവം" സ്‌റ്റൈലിലാണ്.

കേരളത്തിൽ നിന്ന് പോകുന്ന ചരക്കുലോറികൾ തിരികെ മടങ്ങുമ്പോഴാണ് ഇത്തരം സ്പിരിറ്റ് കടത്ത്. ലോറിയിൽ അതിവിദഗ്ദ്ധമായി ഒളിപ്പിച്ചായിരുന്നു കടത്ത്. കേസിൽ അടുത്തിടെ അറസ്റ്റിലായ ഒരു പ്രതിയിൽ നിന്നാണ് കടത്തിന്റെ വഴി എക്സൈസ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്.

മറ്റ് സംസ്ഥാനങ്ങളിൽ ചരക്കിറക്കി തിരികെ വരുമ്പോൾ ഗോവയിലെ ലോറികൾ സ്പിരിറ്റ് നിർമ്മാതാക്കൾ പറയുന്ന ഗ്യാരേജുകളിൽ എത്തിക്കുകയാണ് ആദ്യം ചെയ്യുന്നത്. കീ ലോറിയിൽ തന്നെവയ്ക്കണം. വിതരണക്കാരുടെ ആളെത്തി ലോറി രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി സ്പിരിറ്റ് നിറച്ച് തിരിച്ചെത്തിക്കും. പണമിടപാടെല്ലാം നേരിട്ടാണെന്നാണ് എക്സൈസിന് ലഭിച്ചിട്ടുള്ള വിവരം.

എക്‌സൈസ് മദ്ധ്യമേഖലാ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് മാർച്ച് 31നായിരുന്നു സ്പിരിറ്റ് വേട്ട. തുടർന്ന് അന്വേഷണം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ഏറ്റെടുത്തു. പ്രാഥമിക അന്വേഷണത്തിൽത്തന്നെ കേസിന്റെ വ്യാപ്തി വ്യക്തമായതോടെ തുടരന്വേഷണം എക്‌സൈസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

 മലയാളികൾ തന്നെ

ഗോവയിലുള്ള കണ്ണൂർ സ്വദേശികളാണ് സ്പിരിറ്റ് കൈമാറ്റത്തിന് പിന്നിൽ. ഇവർക്കായി തിരിച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. ഇവരെത്തേടി എക്സൈസ് സംഘം ഗോവയിലേക്ക് പോയേക്കും. കലൂർ അശോകറോഡ് നടുവിലമുള്ളത്ത് എൻ.വി.കുര്യൻ (65), ഇയാളുടെ ഏജന്റുമാരായ തൃപ്പൂണിത്തുറ പുതിയകാവിൽ താമസിക്കുന്ന പൂണിത്തുറ തമ്മനം സ്വദേശി വേലിക്കകത്ത് ബൈജു (50), ചിറ്റേത്തുകര മലക്കപ്പറമ്പിൽ സാംകുമാർ (38) എന്നിവരാണ് അറസ്റ്റിലായത്.

 നിർമ്മാണമില്ല,

വിതരണം മാത്രം

കളമശേരിയിൽ മിനിട്രക്കിൽ നിന്ന് 40 കന്നാസ് സ്പിരിറ്റ് ആദ്യം പിടിച്ചതാണ് വഴിത്തിരിവായത്. പ്രതികളുടെ മൊഴിയിൽ നിന്ന് എടയാറിൽ നിന്ന് 8,200ഓളം ലിറ്റർ സ്പിരിറ്റ് കൂടി കണ്ടെടുത്തു. കമ്പനിയിൽ നിന്ന് മുന്തിയ ബ്രാൻഡ് മദ്യങ്ങളുടെ ലേബലുകൾ പിടികൂടിയെങ്കിലും ഇവിടെ മദ്യം നിർമ്മിച്ച് വിതരണം ചെയ്തിട്ടില്ലെന്ന് എക്‌സൈസ് ക്രൈംബ്രാഞ്ച് കണ്ടെത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, SPIRIT, VALAYAR PARAMASIVAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.