കൊച്ചി: സർക്കാർ ആവിഷ്‌കരിച്ച ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിന്റെ ഭാഗമായി ഞായറാഴ്ച ജില്ലയിലെ സർക്കാർ ഓഫീസുകളെല്ലാം തുറന്ന് പ്രവർത്തിക്കും. സന്ദർശകർക്ക് പ്രവേശനമില്ല. വിവിധ വകുപ്പുകളിലായി 15,000 ഫയലുകൾ തീർപ്പാക്കകുകയാണ് ലക്ഷ്യം. ഓരോ വകുപ്പും തീർപ്പാക്കിയ ഫയലുകളുടെ കണക്ക് ബന്ധപ്പെട്ട അധികാരികളെ അറിയിക്കും. ഫയൽ തീർപ്പാക്കൽ മൂന്ന് തലത്തിൽ വിലയിരുത്തും. ഒരോ ആഴ്ചയും എ.ഡി.എം, രണ്ടാഴ്ച കൂടുമ്പോൾ ജില്ലാ കളക്ടർ, മാസത്തിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. രാജീവ് എന്നിങ്ങനെയാണ് അവലോകനം. 15 നാരംഭിച്ച് സെപ്റ്റംബർ 30വരെ നീളുന്ന യജ്ഞത്തിലൂടെ മുഴുവൻ ഫയലുകളും തീർപ്പാക്കുകയാണ് ലക്ഷ്യം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |