കൊച്ചി: ജി.എസ്.ടി നിരക്കുകളിൽ കേന്ദ്ര സർക്കാർ വരുത്തിയ വർദ്ധനവ് അന്യായവും യുക്തിരഹിതവുമാണെന്ന് കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ് അഭിപ്രായപ്പെട്ടു.
സാധാരണക്കാരുടെ നിത്യോപയോഗ സാധനങ്ങളായ അരിക്കും ഭക്ഷ്യവസ്തുക്കൾക്കും ചുമത്തിയ അധികനികുതി വിലവർദ്ധനയ്ക്ക് കാരണമാകും. മാസത്തിന്റെ പകുതി മുതൽ വർദ്ധനവ് നടപ്പാക്കിയത് ന്യായീകരിക്കാനാവത്തതും വ്യാപാരികൾക്ക് അമിതഭാരവുമാണ്. ജനതാത്പര്യം പരിഗണിച്ച് യുക്തിസഹമായി നികുതി നിർണ്ണയിക്കണം. നികുതി വർദ്ധന ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ വളരെ ദോഷകരമായി ബാധിക്കും. അന്യായമായ നികുതി വർദ്ധനവ് പിൻവലിക്കുവാൻ സർക്കാർ തയ്യാറാകണമെന്ന് ചേംബർ പ്രസിഡന്റ് കെ.എം. മുഹമ്മദ് സഗീറും ജനറൽ സെക്രട്ടറി സോളമൻ ചെറുവത്തൂരും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |