കൊച്ചി: ദേശീയപാത വികസനത്തിനായി ജില്ലയിൽ ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരമായി അനുവദിച്ച 1,401 കോടി രൂപയുടെയും വിതരണം പൂർത്തിയായി.
നഷ്ടപരിഹാര വിതരണം വേഗതയിൽ പൂർത്തിയാക്കിയതിനൊപ്പം അനുവദിച്ച പണം പൂർണമായും വിതരണം ചെയ്ത ഏക ജില്ല എറണാകുളമാണ്. പ്രാഥമിക വിജ്ഞാപനം 2020 ലും അന്തിമ വിജ്ഞാപനം 2021 ലുമാണ് ഇറങ്ങിയത്. ഒന്നര വർഷം കൊണ്ടാണാണ് നടപടി പൂർത്തീകരിച്ചത്. 2,253 പേരിൽ നിന്നാണ് ഭൂമി ഏറ്റെടുക്കുന്നത്. നഷ്ടപരിഹാരമായി 1140 കോടിയും നിർമ്മിതികളുടെ നഷ്ടപരിഹാരമായി 256 കോടിയും മരങ്ങളുടെയും കാർഷിക വിളകളുടെയും നഷ്ടപരിഹാരമായി 2 കോടിയും പുനരധിവാസത്തിന് 3 കോടിയുമാണ് വിതരണം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |